‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; അഞ്‌ജലിക്ക് ഹാജരാകാന്‍ നോട്ടീസ്

By News Bureau, Malabar News
Ajwa Travels

കൊച്ചി: ഫോ‍ർട്ട്കൊച്ചിയിലെ ‘നമ്പർ 18‘ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ പീഡന കേസിലെ മൂന്നാം പ്രതി അഞ്‌ജലി റിമാദേവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. കൊച്ചിയിലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്‌ച ഹാജരാകാനാണ് നിര്‍ദ്ദേശം.

കോഴിക്കോട്ടെ വീട്ടിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്‌ഥർ നോട്ടീസ് കൈമാറിയത്. കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും അഞ്‌ജലി ഇതുവരെ ഉദ്യോഗസ്‌ഥര്‍ക്ക് മുമ്പാകെ ഹാജരായിട്ടില്ല. അഞ്‌ജലിയെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

അതേസമയം, രണ്ടാം പ്രതി സൈജു തങ്കച്ചനായി വ്യാപക തിരച്ചിലിലാണ് പോലീസ്. കൊല്ലം നല്ലയിലയിലെ തറവാട്, കുണ്ടറ, പുനലൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന. റോയ് വയലാട്ടിന്റെ ഉടമസ്‌ഥതയിലുള്ള പള്ളിവാസല്‍ ആനവിരട്ടി എസ്‌റ്റേറ്റുകളിലും തിരച്ചില്‍ നടത്തുന്നുണ്ട്.

ഇന്നലെയാണ് കേസിലെ ഒന്നാം പ്രതിയും ‘നമ്പർ 18‘ ഹോട്ടലുടമയുമായ റോയ് വയലാട്ടിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ കൊച്ചി സിറ്റി അസിസ്‌റ്റന്റ് പോലീസ് കമ്മീഷണറുടെ ഓഫിസിൽ ഇയാൾ കീഴടങ്ങുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് കേസ്.

വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്‌സോ കേസെടുത്തത്. പ്രായപൂ‍ർ‍ത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാൽസംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയിയും സൈജു തങ്കച്ചനും പ്രതികളാണ്.

Most Read: ഭഗവന്ത് മൻ ഇന്ന് എംപി സ്‌ഥാനം രാജിവെക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE