മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹരജി നൽകിയത്. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. പരാതിക്കാരൻ സമർപ്പിച്ച തെളിവുകൾ അപര്യാപ്‌തമാണെന്ന് കോടതി വ്യക്‌തമാക്കി.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹരജി സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിം കുഞ്ഞ് തുടങ്ങി 12 പേരെ എതിർകക്ഷികളാക്കിയാണ് ഹരജി സമർപ്പിച്ചത്.
വൻ തുക കൈക്കൂലിയായി നൽകിയതിലൂടെ കരിമണൽ കമ്പനിക്ക് അനർഹമായ നേട്ടവും പ്രത്യേക അവകാശവും പരിഗണനയും സർക്കാരിൽ നിന്ന് ലഭിച്ചെന്നും എതിർകക്ഷികളിൽ നാല് പേർ നിയമസഭാ അംഗങ്ങളായിരുന്നെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
Most Read| വ്യാജരേഖ ചമച്ച കേസ്; ഷാജൻ സ്‌കറിയ അറസ്‌റ്റിൽ