ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ആശങ്ക ഉയർത്തുന്നതിനാൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ ജനുവരി 31 വരെ പുനരാരംഭിക്കില്ല. എന്നാൽ, എയർ ബബിൾ മാനദണ്ഡം പാലിച്ചുള്ള വിമാന സർവീസുകൾ പഴയത് പോലെ തുടരും.
അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാൽ, നിരവധി രാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം വ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ജനുവരി 31 വരെ നീട്ടിയിരിക്കുകയാണെന്ന് ഡിജിസിഎ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു. ഈ നിയന്ത്രണം അന്താരാഷ്‌ട്ര കാർഗോ വിമാനങ്ങൾക്കോ ഡിജിസിഎ പ്രത്യേകം അംഗീകരിച്ച ഫ്‌ളൈറ്റുകൾക്കോ ബാധകമല്ലെന്നും സർക്കുലറിൽ പറയുന്നു.
Also Read: പ്ളസ് വൺ സീറ്റ്; 79 അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവിറങ്ങി