കോഴിക്കോട്: സിമന്റ് ലോറോയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ ഒരാൾ കൂടി ജില്ലയിൽ അറസ്‌റ്റിലായി. എറണാകുളം കുന്നത്ത്നാട് വെങ്ങോല അല്ലപ്ര അമ്പലവീട്ടിൽ സജീവ് കുമാർ(46) ആണ് അറസ്‌റ്റിലായത്. ഉത്തരമേഖല എക്‌സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്‌ടർ ആർഎൻ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ 2020 ഒക്‌ടോബർ 10ആം തീയതിയാണ് മലപ്പുറം കാളികാവിൽ 167.5 കിലോ കഞ്ചാവ് സിമന്റ് ലോറിയിൽ കടത്താൻ ശ്രമിച്ചത്. ആന്ധ്രാപ്രദേശിലെ കടപ്പയിൽ നിന്നു സിമന്റ് ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് വയനാട് പെരിയയിൽ വച്ചു പിക്കപ് വാഹനത്തിൽ മാറ്റി കയറ്റി എറണാകുളത്തേക്കു കൊണ്ടു പോകുമ്പോഴാണ് പിടിയിലായത്.
എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. കൂടാതെ അന്ന് പിക്കപ് വാഹനത്തിലുണ്ടായിരുന്ന 3 പേരെയും, പിന്നീട് നടത്തിയ അന്വേഷണത്തിൽ സിമന്റ് ലോറിയുടെ ഡ്രൈവറെയും അറസ്‌റ്റ് ചെയ്‌തിരുന്നു.
Read also: ‘വ്യാജ പുരാവസ്‌തുക്കൾ ഖത്തറിലും വിൽപ്പന നടത്തി’; മോൻസന്റെ മൊഴി