മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ പെട്ട് മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ആര്യംപാടം സ്വദേശി അർജുനാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 4 ആയി.
എട്ട് വർഷത്തോളമായി ഒഎൻജിസിയിൽ ജോലി ചെയ്യുകയായിരുന്ന അർജുൻ. അപകടത്തിൽ 25 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ചുഴിലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും അത് അവഗണിച്ച ക്യാപ്റ്റനെതിരെ നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ബാർജിലുണ്ടായിരുന്ന എഞ്ചിനീയറുടെ പരാതിയിലാണ് ക്യാപ്റ്റൻ രാകേഷ് ബല്ലവിനെതിരെ മുംബൈ പോലീസ് കേസെടുത്തത്.
തിങ്കളാഴ്‌ചയാണ് മുംബൈയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയായി ഒഎൻജിസിക്കായി പ്രവർത്തിക്കുന്ന പി 305 എന്ന ബാർജ് മുങ്ങിയത്. 263 പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. 188 പേരെ ഇതുവരെ രക്ഷപെടുത്തി. 50 ഓളം പേർ മരിച്ചതായാണ് വിവരം. പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.
Also Read: കോവിഡ് നിയന്ത്രണം; കേന്ദ്രം സമ്പൂർണ പരാജയമെന്ന് കെസി വേണുഗോപാൽ