മഹരാഷ്‌ട്ര: 24 മണിക്കൂറിൽ 66,836 പേർക്ക് കോവിഡുമായി അതീവഗുരുതര സാഹചര്യം നേരിടുന്ന സംസ്‌ഥാനങ്ങളിൽ ഒന്നായ മഹാരാഷ്‌ട്രയിലേക്ക് ആശ്വാസമായി ‘ഓക്‌സിജൻ എക്‌സ്‌പ്രസ്’.
വ്യാപനം അതിരൂക്ഷമായ മഹാരാഷ്‌ട്ര നേരിടുന്ന ഓക്‌സിജൻ ക്ഷാമത്തിന് ഒരുപരിധിവരെ ആശ്വാസമാകുകയാണ് വിശാഖപട്ടണത്ത് നിന്നുള്ള ആദ്യ ‘ഓക്‌സിജൻ എക്‌സ്‌പ്രസ്’ ട്രെയിൻ. വെള്ളിയാഴ്‌ച വൈകിട്ടാണ് ഏഴു ടാങ്കർ ഓക്‌സിജനുമായി ട്രെയിൻ സംസ്‌ഥാനത്ത് പ്രവേശിച്ചത്. ഇതിൽ മൂന്ന് ടാങ്കർ ഓക്‌സിജൻ നാഗ്‌പൂർ ജംക്‌ഷൻ റെയിൽവേ സ്‌റ്റേഷനിൽ ഇറക്കിയതായി മാദ്ധ്യമങ്ങൾ പറയുന്നു.
രാജ്യാന്തര പ്രശസ്‌തമായ വിസാഗ് സ്‌റ്റീൽസ് നിർമാതാക്കളായ രാഷ്‌ട്രീയ ഇസ്‌പഡ് നിഗം ലിമിറ്റഡിന്റെ കീഴിലുള്ള വിശാഖപട്ടണത്തെ ഓക്‌സിജൻ പ്ളാന്റിൽ നിർമിച്ചതാണ് മെഡിക്കൽ ആവശ്യത്തിനുള്ള ഈ ഓക്‌സിജൻ. വ്യാഴാഴ്‌ച വിശാഖപട്ടണത്ത് നിന്ന് യാത്രയാരംഭിച്ച 7 ടാങ്കറുകളുള്ള ഈ ട്രെയിനിലെ ഓരോ ടാങ്കറിലും 15 ടൺ വീതം ഓക്‌സിജൻ ഉണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ.
ഇന്നുമാത്രം മഹാരാഷ്‌ട്രയിൽ 773 പേരാണ് രോഗം ബാധിച്ചു മരിച്ചത്. ഇന്ത്യയിലെ ഒരു ദിവസത്തെ ഉയർന്ന മരണസംഖ്യയാണിത്. 66,836 പേർക്ക് ഇന്ന് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. നിലവിൽ മഹാരാഷ്‌ട്രക്ക് മാത്രം ഒരു ദിവസം 2000 മെട്രിക് ടൺ ഓക്‌സിജൻ ആവശ്യമുണ്ട്. ഉൽപാദനം 1200 മെട്രിക് ടൺ മാത്രവും. ഇത് ഓക്‌സിജൻ കിട്ടാതെയുള്ള മരണത്തിന് കാരണമാകുന്നുണ്ട്.
Most Read: സൗദിക്ക് നേരെ ആക്രമണ ശ്രമം; മൂന്ന് ഡ്രോണുകള്‍ തകര്‍ത്ത് അറബ് സഖ്യസേന