അറബിക്കടലിൽ ഇന്ത്യ-പാക്ക് കപ്പലുകൾ കൂട്ടിയിടിച്ചു; പാക്ക് പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

അന്താരാഷ്‌ട്ര സമുദ്രാതിർത്തിയിൽ വെച്ച് നടന്ന ഈ സംഭവം പാക്കിസ്‌ഥാൻ നാവികസേനയുടെ ഭാഗത്തുനിന്നുണ്ടായ അംഗീകരിക്കാനാകാത്തതും അനാസ്‌ഥ നിറഞ്ഞതുമായ പെരുമാറ്റമാണെന്ന് ഇന്ത്യ വ്യക്‌തമാക്കി.

By Senior Reporter, Malabar News
India-Pak
Representational Image

ന്യൂഡെൽഹി: അറബിക്കടലിൽ പതിവ് നിരീക്ഷണത്തിലായിരുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുമായി പാക്കിസ്‌ഥാന്റെ കപ്പൽ കൂട്ടിയിടിച്ചു. ചൊവ്വാഴ്‌ചയാണ് സംഭവം. ഇന്ത്യൻ കപ്പലിൽ പാക്കിസ്‌ഥാന്റെ കപ്പൽ വന്നിടിക്കുകയായിരുന്നു എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം.

സംഭവത്തിൽ പാക്കിസ്‌ഥാന്റെ നയതന്ത്രജ്‌ഞൻ സാദ് അഹമ്മദിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ചു. അന്താരാഷ്‌ട്ര സമുദ്രാതിർത്തിയിൽ വെച്ച് നടന്ന ഈ സംഭവം പാക്കിസ്‌ഥാൻ നാവികസേനയുടെ ഭാഗത്തുനിന്നുണ്ടായ അംഗീകരിക്കാനാകാത്തതും അനാസ്‌ഥ നിറഞ്ഞതുമായ പെരുമാറ്റമാണെന്ന് ഇന്ത്യ വ്യക്‌തമാക്കി.

ചൊവ്വാഴ്‌ച വൈകീട്ട് ഒമാന് ഏകദേശം 220 കിലോമീറ്റർ വടക്ക് അമിതവേഗത്തിലെത്തിയ പാക്ക് കപ്പൽ ഇന്ത്യൻ യുദ്ധക്കപ്പലിനെ ഉരസി കടന്നുപോകുകയായിരുന്നു. കപ്പലിന് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പാക്കിസ്‌ഥാന്റെ ഹുനൈൻ ക്ളാസ് കപ്പലാണ് ഇടിച്ചതെന്നാണ് സൂചന.

സൈനിക അഭ്യാസങ്ങളും നീക്കങ്ങളും മുൻകൂട്ടി അറിയിക്കുന്നത് സംബന്ധിച്ച് 1991ൽ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുണ്ടാക്കിയ കരാറിലെ ആർട്ടിക്കിൾ 10ന്റെ നേരിട്ടുള്ള ലംഘനമാണ് പാക്ക് കപ്പലിന്റെ ഈ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ സൈനിക വിഭാഗങ്ങളും ജാഗ്രത പാലിക്കണമെന്നും പാക്കിസ്‌ഥാൻ അധികൃതരെ അറിയിക്കാൻ നയതന്ത്രജ്‌ഞനോട് ഇന്ത്യ ആവശ്യപ്പെട്ടു.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE