കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രോ​ഗി മരിച്ച സംഭവം; തന്നെ ബലിയാടാക്കിയെന്ന് നഴ്സ്

By Staff Reporter, Malabar News
Malabarnews_kalamassery medical college
Representational image
Ajwa Travels

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ തന്നെ ബലിയാടാക്കിയെന്ന് സസ്‌പെന്‍ഷനിലായ നഴ്സിംഗ് ഓഫീസര്‍ ജലജാദേവി. നഴ്‌സുമാരുടെ ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ട ശബ്‌ദ സന്ദശം പുറത്തായതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ജലജാദേവി കോട്ടയത്ത് ആരോപിച്ചു. തനിക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ നിയമപരമായി നേരിടുമെന്നും അവര്‍ പറഞ്ഞു.

മാദ്ധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയതിനാണ് സസ്‌പെന്‍ഷന്‍ എന്നാണ് ഇന്നലെ ലഭിച്ച ഓര്‍ഡറില്‍ പറയുന്നത്. താനല്ല മാദ്ധ്യമങ്ങള്‍ക്ക് വിവരം നല്‍കിയതെന്ന് ജലജാദേവി വിശദീകരിച്ചു. നഴ്സിംഗ് ഓഫീസര്‍മാരുടെ ഗ്രൂപ്പിലെ സന്ദേശം ആരോ ചോര്‍ത്തി നല്‍കിയതാകാം. അത് അന്വേഷിക്കാന്‍ തയ്യാറാകുന്നില്ലെന്നും ജലജാദേവി ആരോപിച്ചു.

മരണത്തില്‍ ചികില്‍സാ പിഴവുണ്ടെന്ന് പറഞ്ഞിട്ടില്ല. ഇത്തരത്തില്‍ ഒരു പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്‌തത്. സഹപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ വേണ്ടി നഴ്സിംഗ് സൂപ്രണ്ട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സന്ദേശം അയച്ചത്. ഡിഎംഇയും മെഡിക്കല്‍ കോളേജിലെ ചിലരും ചേര്‍ന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്നും അവര്‍ ആരോപിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് രോഗി മരിച്ചത് സംബന്ധിച്ച് പുറത്തുവന്ന നഴ്‌സിംഗ് ഓഫീസര്‍ ജലജാദേവിയുടെ വാട്ട്‌സാപ്പ് സന്ദേശം വിവാദമായിരുന്നു. വാട്‌സാപ്പ് സന്ദേശം പുറത്തായതിന് പിന്നാലെ ജലജാദേവിയെ സസ്‌പെന്റ് ചെയ്‌തിരുന്നു. സംഭവത്തെക്കുറിച്ച് വകുപ്പ് തല അന്വേഷണം നടക്കുകയാണ്.

Read Also: ആശ്വാസനിധി; അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കുമെന്ന് ശൈലജ ടീച്ചര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE