കോഴിക്കോട്: മിഠായി തെരുവിൽ വഴിയോര കച്ചവടം നടത്താൻ അനുമതി നൽകി പോലീസ്. കോർപറേഷന്റെ അനുമതിയുള്ള കച്ചവടക്കാർക്ക് ഇനി മുതൽ കച്ചവടം നടത്താം. ഇതിനായി 36 കേന്ദ്രങ്ങള്‍ കോര്‍പറേഷന്‍ മാര്‍ക്ക് ചെയ്‌ത് നല്‍കും. കോര്‍പറേഷന്‍ സ്‌ട്രീറ്റ് വൈന്റിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികളും പോലീസുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
വഴിയോര കച്ചവടം തടഞ്ഞതിനെ തുടർന്ന് ഇന്ന് രാവിലെ കച്ചവടക്കാരും പോലീസുമായി തർക്കമുണ്ടായിരുന്നു. ഒരു കാരണവശാലും കച്ചവടം നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പോലീസ്. തുടർന്ന്, വഴിയോര കച്ചവടക്കാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. മറ്റ് സ്‌ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുമ്പോൾ തങ്ങളോട് മാത്രം ഭരണകൂടം അനീതി കാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
കച്ചവടക്കാർ പിരിഞ്ഞുപോകാതെ കച്ചവടം നടത്തുമെന്ന തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നതോടെയാണ് പോലീസ് ചർച്ചക്ക് തയ്യാറായത്.
Also Read: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൂന്ന് ജീവനക്കാർക്കെതിരെ സിപിഐഎം നടപടി