ന്യൂഡെൽഹി: പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിൻ യജ്‌ഞത്തിൽ പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ‘കോവോവാക്‌സിനും’ ഉൾപ്പെടുത്താൻ സർക്കാർ സമിതിയുടെ ശുപാർശ. 12 മുതൽ 17 വരെ പ്രായക്കാർക്ക് അടിയന്തര സാഹചര്യത്തിൽ കോവോവാക്‌സ് കുത്തിവെക്കാൻ ഡ്രഗ്‌സ് കൺട്രോളർ നേരത്തെ അനുമതി നൽകിയിരുന്നു.
സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 900 രൂപക്ക് കോവോവാക്‌സ് വാക്‌സിൻ നൽകുമെന്ന് കമ്പനി അറിയിച്ചു. എന്നാൽ സർക്കാരിന് നൽകുന്ന വില പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ മാർച്ച് 16 മുതലാണ് 12 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ തുടങ്ങിയത്.
Most Read: ആന്ധ്രയിൽ ജില്ലകളുടെ എണ്ണം കൂടും; ഒറ്റയടിക്ക് 13, നിർണായക നീക്കം