തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിപുലമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വ്യക്‌തമാക്കി ഡിവൈഎഫ്ഐ. പ്ളാസ്‌മാ ദാനത്തിനായി പ്രത്യേക വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കിയെന്ന് ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹിം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോവിഡ് ഭേദമായ യുവതീ-യുവാക്കള്‍ വെബ് പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന് റഹീം അഭ്യർഥിച്ചു. യുവ ജനങ്ങൾക്കിയിൽ പ്ളാസ്‌മാ ദാനത്തിനുള്ള സന്നദ്ധത വര്‍ധിപ്പിക്കുന്നതിന് വിപുലമായ പ്രചാരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഇതിനോടനുബന്ധിച്ച് ‘വാക്‌സിന് മുമ്പ് രക്‌തം നല്‍കാം’ എന്ന ക്യാംപയിനും ആരംഭിക്കുന്നുണ്ട്. 18നും 45നും ഇടയിലുള്ളവര്‍ വാക്‌സിനേഷന് വിധേയമാകുമ്പോള്‍ രക്‌തദാതാക്കളുടെ എണ്ണം കുറയുമെന്ന ആശങ്കയുള്ളതിനാല്‍ എല്ലാ ഡിവൈഎഫ്ഐ അംഗങ്ങളും വാക്‌സിന്‍ എടുക്കുന്നതിന് മുമ്പ് രക്‌തം ദാനം ചെയ്യണമെന്നും ഇതിനായി വാര്‍ഡ് അടിസ്‌ഥാനത്തില്‍ വിപുലമായ കോവിഡ് പ്രതിരോധ സേന രൂപീകരിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
അതേസമയം കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സിൻ നയം നാടിനോടുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ റഹിം കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്‌തി പ്രാപിക്കുമ്പോൾ കേന്ദ്ര സര്‍ക്കാര്‍ വലിയ തരത്തിലുള്ള കെടുകാര്യസ്‌ഥതയാണ് വരുത്തുന്നതെന്നും ചൂണ്ടിക്കാട്ടി. വാക്‌സിന്‍ ചലഞ്ചില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Read Also: ഓക്‌സിജനില്ല; ഡെൽഹിയിൽ വീടുകളിൽ ചികിൽസയിലുളള രോഗികൾ വലയുന്നു