പ്ളാസ്‌മാ ദാനം; വെബ് പോര്‍ട്ടല്‍ തയാറാക്കി ഡിവൈഎഫ്ഐ; രക്‌തദാന ക്യാംപയിനും സംഘടിപ്പിക്കും

By Staff Reporter, Malabar News
plasma donation_dyfi
Ajwa Travels

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിപുലമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വ്യക്‌തമാക്കി ഡിവൈഎഫ്ഐ. പ്ളാസ്‌മാ ദാനത്തിനായി പ്രത്യേക വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കിയെന്ന് ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹിം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോവിഡ് ഭേദമായ യുവതീ-യുവാക്കള്‍ വെബ് പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന് റഹീം അഭ്യർഥിച്ചു. യുവ ജനങ്ങൾക്കിയിൽ പ്ളാസ്‌മാ ദാനത്തിനുള്ള സന്നദ്ധത വര്‍ധിപ്പിക്കുന്നതിന് വിപുലമായ പ്രചാരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഇതിനോടനുബന്ധിച്ച് ‘വാക്‌സിന് മുമ്പ് രക്‌തം നല്‍കാം’ എന്ന ക്യാംപയിനും ആരംഭിക്കുന്നുണ്ട്. 18നും 45നും ഇടയിലുള്ളവര്‍ വാക്‌സിനേഷന് വിധേയമാകുമ്പോള്‍ രക്‌തദാതാക്കളുടെ എണ്ണം കുറയുമെന്ന ആശങ്കയുള്ളതിനാല്‍ എല്ലാ ഡിവൈഎഫ്ഐ അംഗങ്ങളും വാക്‌സിന്‍ എടുക്കുന്നതിന് മുമ്പ് രക്‌തം ദാനം ചെയ്യണമെന്നും ഇതിനായി വാര്‍ഡ് അടിസ്‌ഥാനത്തില്‍ വിപുലമായ കോവിഡ് പ്രതിരോധ സേന രൂപീകരിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

അതേസമയം കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സിൻ നയം നാടിനോടുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ റഹിം കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്‌തി പ്രാപിക്കുമ്പോൾ കേന്ദ്ര സര്‍ക്കാര്‍ വലിയ തരത്തിലുള്ള കെടുകാര്യസ്‌ഥതയാണ് വരുത്തുന്നതെന്നും ചൂണ്ടിക്കാട്ടി. വാക്‌സിന്‍ ചലഞ്ചില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Read Also: ഓക്‌സിജനില്ല; ഡെൽഹിയിൽ വീടുകളിൽ ചികിൽസയിലുളള രോഗികൾ വലയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE