പിഎം കെയേഴ്‌സ്; മരണപ്പെട്ട പ്രവാസികളുടെ കുട്ടികളെയും പരിഗണിക്കണം; വേൾഡ് എൻആർഐ കൗൺസിൽ

By Staff Reporter, Malabar News
world-NRI-COUNCIL-MALABARNEWS
Ajwa Travels

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് പിഎം കെയേഴ്‌സ് വഴി കേന്ദ്രം പ്രഖ്യാപിച്ച സഹായം പ്രവാസികളുടെ കുട്ടികൾക്കും ലഭ്യമാക്കണമെന്ന് വേൾഡ് എൻആർഐ കൗൺസിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർക്ക് വേൾഡ് എൻആർഐ കൗൺസിൽ കത്തയച്ചു. ജൂൺ 12നാണ് വിഷയത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കൗൺസിൽ കത്തയച്ചത്.

രാജ്യത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക സഹായ പദ്ധതി ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. പിഎം കെയേഴ്‌സ് വഴിയാവും ഇത് ലഭ്യമാക്കുക. കുട്ടികൾക്ക് 18 വയസ് തികയുന്നത് വരെ മാസം തോറും സ്‌റ്റൈപ്പന്റ്, ഇവർക്ക് 23 വയസ് പൂർത്തിയാവുമ്പോൾ 10 ലക്ഷം രൂപയുടെ ധനസഹായം, സൗജന്യ വിദ്യാഭ്യാസം, ഉപരിപഠനത്തിനുള്ള സാമ്പത്തിക സഹായം, ആവശ്യമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ എന്നിവയാണ് സർക്കാർ നടപ്പിലാക്കുന്നത്.

എന്നാൽ വിദേശത്ത് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് ഈ ആനുകൂല്യങ്ങൾ നിലവിൽ ലഭ്യമല്ല. അതിനാൽ അവരെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണം എന്നാണ് വേൾഡ് എൻആർഐ കൗൺസിൽ കത്തിലൂടെ ആവശ്യപ്പെട്ടത്. വിദേശത്ത് ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇടത്തരം സാമ്പത്തിക ശേഷി മാത്രമുള്ളവരാണെന്നും, അതിനാൽ തന്നെ അവർക്ക് ഈ ആനുകൂല്യത്തിനുള്ള അർഹതയുണ്ടെന്നും കൗൺസിൽ കത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു.

Read Also: ‘ഒറ്റ ഭൂമി, ഒരു ആരോഗ്യം’; മുദ്രാവാക്യം അംഗീകരിക്കണമെന്ന് ജി ഏഴ് ഉച്ചകോടിയില്‍ മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE