ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് പിഎം കെയേഴ്‌സ് വഴി കേന്ദ്രം പ്രഖ്യാപിച്ച സഹായം പ്രവാസികളുടെ കുട്ടികൾക്കും ലഭ്യമാക്കണമെന്ന് വേൾഡ് എൻആർഐ കൗൺസിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർക്ക് വേൾഡ് എൻആർഐ കൗൺസിൽ കത്തയച്ചു. ജൂൺ 12നാണ് വിഷയത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കൗൺസിൽ കത്തയച്ചത്.
The council requested Shri. Narendra Modiji to consider extending the benefits of PM-CARES for Children to family members of NRIs who have lost their lives to COVID-19 while working abroad. (2/2)#PMCares #WorldNRICouncil #NRIWelfare https://t.co/NqsoFCPeAr
— World NRI Council (@WorldNRICouncil) June 12, 2021
രാജ്യത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക സഹായ പദ്ധതി ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. പിഎം കെയേഴ്‌സ് വഴിയാവും ഇത് ലഭ്യമാക്കുക. കുട്ടികൾക്ക് 18 വയസ് തികയുന്നത് വരെ മാസം തോറും സ്‌റ്റൈപ്പന്റ്, ഇവർക്ക് 23 വയസ് പൂർത്തിയാവുമ്പോൾ 10 ലക്ഷം രൂപയുടെ ധനസഹായം, സൗജന്യ വിദ്യാഭ്യാസം, ഉപരിപഠനത്തിനുള്ള സാമ്പത്തിക സഹായം, ആവശ്യമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ എന്നിവയാണ് സർക്കാർ നടപ്പിലാക്കുന്നത്.
എന്നാൽ വിദേശത്ത് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് ഈ ആനുകൂല്യങ്ങൾ നിലവിൽ ലഭ്യമല്ല. അതിനാൽ അവരെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണം എന്നാണ് വേൾഡ് എൻആർഐ കൗൺസിൽ കത്തിലൂടെ ആവശ്യപ്പെട്ടത്. വിദേശത്ത് ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇടത്തരം സാമ്പത്തിക ശേഷി മാത്രമുള്ളവരാണെന്നും, അതിനാൽ തന്നെ അവർക്ക് ഈ ആനുകൂല്യത്തിനുള്ള അർഹതയുണ്ടെന്നും കൗൺസിൽ കത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു.
Read Also: ‘ഒറ്റ ഭൂമി, ഒരു ആരോഗ്യം’; മുദ്രാവാക്യം അംഗീകരിക്കണമെന്ന് ജി ഏഴ് ഉച്ചകോടിയില്‍ മോദി