പെരിന്തൽമണ്ണ: ട്രിപ്പിൾ ലോക്ക്ഡൗൺ പശ്‌ചാത്തലത്തിൽ പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും പോലീസ് പരിശോധന കർശനമാക്കി. വാഹനങ്ങളും ജനങ്ങളും നഗരത്തിലേക്ക് എത്തുന്നുണ്ടെങ്കിലും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ആശുപത്രികളിലേക്കും മറ്റ് അവശ്യ സർവീസുകൾക്കും എത്തുന്നവരാണ് ഇതിലേറെയും. പരിശോധനക്കായി നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പോലീസ് കാവലുണ്ട്.
ജില്ലാ അതിർത്തികളായ പുലാമന്തോൾ, ഇട്ടക്കടവ്, തൂത പാലങ്ങളിലും പരിശോധനയുണ്ട്. ചൊവ്വാഴ്‌ച ഉത്തരമേഖലാ ഐജി അശോക് യാദവ് അങ്ങാടിപ്പുറത്തും പെരിന്തൽമണ്ണയിലും സന്ദർശനം നടത്തി. പോലീസ് പരിശോധന നേരിട്ട് വിലയിരുത്തുന്നതിനും നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ചോദിച്ച് മനസിലാക്കുന്നതിനുമാണ് ഐജി നഗരത്തിൽ എത്തിയത്. കോവിഡ് സെല്ലിന്റെ ചുമതലയും ഇദ്ദേഹത്തിനുണ്ട്. തൃശൂർ ഡിഐജി അക്‌ബർ, മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്, പെരിന്തൽമണ്ണ ഡിവൈഎസ്‌പി കെഎം ദേവസ്യ, ഇൻസ്‌പെക്‌ടർ സജിൻ ശശി തുടങ്ങിയവരും ഐജിക്കൊപ്പം ഉണ്ടായിരുന്നു.
Read also: അമ്പുവിന്റെ വീട് മഴയെടുത്തു; പുനർനിർമിച്ച് നാട്ടുകാർ