കോട്ടയം: ഡിസിസി ഓഫിസിന് മുന്നിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പോസ്‌റ്റർ പ്രതിഷേധം. ഡിസിസി സ്‌ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കൾക്കെതിരെയാണ് പോസ്‌റ്റർ. കഞ്ചാവ് കടത്തുകാരനെയും കോൺഗ്രസിന്റെ അന്തകനേയുമാണ് പരിഗണിക്കുന്നതെന്നാണ് പോസ്‌റ്ററിൽ ആരോപിക്കുന്നത്. നാട്ടകം സുരേഷ്, യൂജിൻ തോമസ് എന്നീ നേതാക്കൾക്ക് എതിരെയാണ് പ്രതിഷേധം.
ഡിസിസി പുനഃസംഘടന അന്തിമ ഘട്ടത്തിലേക്ക് അടുക്കവേ നാട്ടകം സുരേഷ്, യൂജിൻ തോമസ് എന്നിവരുടെ പേരുകള്‍ ആണ് കോട്ടയം ജില്ലാ അധ്യക്ഷന്‍ സ്‌ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നത്. അന്തിമ ചര്‍ച്ചകളില്‍ ചാണ്ടി ഉമ്മന്റെ പേരും നിർദ്ദേശിക്കപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫിനെ ആണ് കോട്ടയം ജില്ലാ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് രമേശ് ചെന്നിത്തല നിർദ്ദേശിച്ചത്. തര്‍ക്കം നീളുകയാണെങ്കില്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ കെസി ജോസഫിനെ ഡിസിസി പ്രസിഡണ്ടാക്കണം എന്നുളള നിർദ്ദേശവും ഉയര്‍ന്നിരുന്നു.
ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് കാര്യമായ പരിഗണന കിട്ടാത്തത്തിന്റെ അമര്‍ഷത്തിലാണ് ഐ ഗ്രൂപ്പിനെ നയിക്കുന്ന രമേശ് ചെന്നിത്തലയും എ ഗ്രൂപ്പിന്റെ നേതാവ് ഉമ്മന്‍ചാണ്ടിയും. കോട്ടയത്ത് അടക്കം ഗ്രൂപ്പ് നേതൃത്വം നിർദ്ദേശിച്ച ആളുകളെ കൂടാതെ മറ്റ് പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്‌തി പ്രകടമാണ്.
Most Read: ട്രാവൻകൂർ ഷുഗേഴ്‌സ് തട്ടിപ്പ്; ഉന്നത ഉദ്യോഗസ്‌ഥർക്ക് പങ്കെന്ന് റിപ്പോർട്