തിരുവനന്തപുരം: ഗർഭകാലത്ത് കോവിഡ് ബാധിച്ചാൽ കുഞ്ഞിന് വളർച്ചയെത്തും മുൻപ് പ്രസവസാധ്യത കൂടുതലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ ഗർഭിണികൾ വാക്‌സിൻ എടുക്കാൻ മടിക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ നൽകാൻ അനുമതിയുണ്ട്.
ഗർഭകാലത്ത് കോവിഡ് ബാധിച്ചാൽ കുഞ്ഞിന് പൂർണവളർച്ചയെത്തും മുൻപ് പ്രസവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഗർഭിണികൾ കോവിഡ് ബാധിതരായാൽ ഐസിയു, വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ നൽകേണ്ടി വരും. വാക്‌സിൻ നൽകുന്നതിന് അനുമതി ലഭിച്ച സാഹചര്യത്തിൽ ഗർഭിണികൾ വാക്‌സിൻ സ്വീകരിക്കുന്നതിൽ മടി കാണിക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഗർഭിണികളുടെ വാക്‌സിനേഷൻ സംബന്ധിച്ച് ‘നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്റെ’ നിര്‍ദ്ദേശം കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. കോവിന്‍ വെബ്‌സൈറ്റില്‍ പേര് രജിസ്‌റ്റര്‍ ചെയ്‌തും, വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും കുത്തിവെപ്പ് എടുക്കാവുന്നതാണ്.
Also Read: ഹരിയാനയിൽ ബിജെപി നേതാക്കൾക്ക് നേരെ കർഷക പ്രതിഷേധം