മതപരിവർത്തന നിരോധന നിയമം; യുപിയിൽ ഏഴ് പേർ അറസ്‌റ്റിൽ

By Staff Reporter, Malabar News
malabarnews-love
Representational Image
Ajwa Travels

ലക്‌നൗ: വിവാഹത്തിന് വേണ്ടിയുള്ള നിർബന്ധിത മതപരിവര്‍ത്തനം നിയമം മൂലം നിരോധിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ഏഴുപേര്‍ അറസ്‌റ്റിൽ. പുതുതായി പാസാക്കിയ നിയമപ്രകാരമാണ് ഏഴ് പേർ അറസ്‌റ്റിലായത്. സീതാപൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് അറസ്‌റ്റ് നടന്നത്. പ്രധാന പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. എന്നാൽ പ്രതിയുടെ സഹോദരനും സഹോദരീ ഭർത്താവും പിടിയിലായിട്ടുണ്ട്.

അന്വേഷണം പുരോഗമിക്കുക ആണെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ അറിയിച്ചു. പുതിയ നിയമപ്രകാരം എട്ട് പേർക്കെതിരെ ഇതുവരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

നവംബര്‍ 28നാണ് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയത്. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം തടവും 50000 രൂപയുമാണ് ശിക്ഷ ലഭിക്കുക. നിയമം പാസാക്കിയതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ലവ് ജിഹാദ് ഇല്ലാതാക്കാൻ എന്ന പേരിലാണ് യോഗി സർക്കാർ നിയമം നടപ്പിലാക്കിയത്.

Read Also: തൃണമൂൽ എംഎൽഎയുടെ കൊലപാതകം; കുറ്റപത്രത്തിൽ ബിജെപി നേതാവ് മുകുൾ റോയിയുടെ പേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE