സഞ്ചാരികള്‍ക്ക് മുന്നില്‍ റാണിയാകാന്‍ ഒരുങ്ങി റാണിപുരം

By Team Member, Malabar News
Malabarnews_ranipuram
Representational image
Ajwa Travels

കാസര്‍കോട് : ജില്ലയില്‍ ടൂറിസം മേഖലയിലെ റാണിയാകാന്‍ ഒരുങ്ങി റാണിപുരം. റാണിപുരത്തെ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. ഇതിനായി 99 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. റാണിപുരത്തെ പുതിയ സൗന്ദര്യ വര്‍ധക പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ജില്ലാ നിര്‍മിതി കൗണ്‍സിലാണ്. പദ്ധതി ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് നിര്‍മിതി കൗണ്‍സില്‍ പ്രോജക്‌ട് എന്‍ജിനീയര്‍ സുന്ദരേശന്‍ വ്യക്‌തമാക്കി.

റാണിപുരത്ത് നിലവില്‍ ഉള്ള ഏക വിനോദ മാര്‍ഗം ട്രക്കിങ്ങാണ്. അതിനാല്‍ തന്നെ റാണിപുരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ അവിടേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്. പ്രായമായവരും സ്‌ത്രീകളും കുട്ടികളും ഒക്കെ റാണിപുരത് എത്താന്‍ മടിക്കുന്നതില്‍ പ്രധാന കാരണം ട്രക്കിങ് മാത്രമേ റാണിപുരത്ത് വിനോദത്തിനായി ഉള്ളൂ എന്നതാണ്. ഈ പരിമിതി മറികടന്ന് കൂടുതല്‍ സഞ്ചാരികളെ റാണിപുരത്തേക്ക് എത്തിക്കാനാണ് ഇപ്പോള്‍ പുതിയ പദ്ധതികള്‍ കൊണ്ട് വന്നിരിക്കുന്നത്.

പുതിയ പദ്ധതിയുടെ ഭാഗമായി നീന്തല്‍ക്കുളം, ആയുര്‍വേദിക് സ്‌പാ, കുട്ടികള്‍ക്കായുള്ള കളിസ്‌ഥലം, ആംഫി തീയറ്റര്‍, ഡ്രൈവ് വേ, ഔഷധ സസ്യ തോട്ടം എന്നിവയാണ് റാണിപുരത്ത് ഒരുങ്ങുന്നത്. ഒപ്പം തന്നെ വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിന് സമീപത്തായി സഞ്ചാരികള്‍ക്ക് താമസസ്‌ഥലം, മീറ്റിങ് ഹാള്‍, ഭക്ഷണശാല എന്നിവയും ഉയരും. കൂടാതെ മലമുകളിലായി റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ലഘുഭക്ഷണ ശാലയുടെ പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.

Read also : പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍; മുഖ്യമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE