കൊച്ചി: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെകൂടി പിടികൂടി പോലീസ്. പ്രതികളെ സഹായിച്ച പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷ, ഗൂഢാലോചനയിൽ പങ്കെടുത്ത ആലപ്പുഴ സ്വദേശി സെയ്‌ഫുദ്ദീൻ എന്നിവരാണ് പിടിയിലായത്.
പ്രതികൾക്ക് വ്യാജരേഖ ചമച്ച് സിം കാർഡ് എടുത്തുനൽകിയത് മുഹമ്മദ് ബാദുഷ ആണെന്നാണ് സൂചന.
അതേസമയം കേസിൽ ഇന്നലെ പിടിയിലായ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളുടെയും അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തി. കേസിൽ ഇതുവരെ 11 പ്രതികളാണ് പിടിയിലായത്. ഇതിൽ നാലുപേർ കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നവരാണ്.
ഡിസംബർ 20 ഞായറാഴ്‌ച രാവിലെയാണ് രഞ്‌ജിത്തിനെ വീട്ടിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 12 അംഗ കൊലയാളി സംഘമാണ് രഞ്‌ജിത്തിനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്‌തമായിരുന്നു
Most Read: ഒമൈക്രോണിന് പിന്നാലെ ‘ഫ്ളൊറോണ’യും; ആദ്യ കേസ് ഇസ്രയേലിൽ