കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മൃതദേഹം വീണ്ടും പോസ്‌റ്റുമോർട്ടം ചെയ്യാനുള്ള നീക്കവുമായി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം ചെയ്യാനുള്ള അനുമതിക്കായി താമരശ്ശേരി ഡിവൈഎസ്‌പിയാണ് ആർഡിഒയ്‌ക്ക് അപേക്ഷ നൽകിയത്. മാർച്ച് 1നാണ് വ്‌ളോഗർ റിഫ മെഹ്‌നുവിനെ ദുബായിലെ താമസസ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ദുബായിൽ വച്ച് ഫോറൻസിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്. പോസ്‌റ്റുമോർട്ടം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ വീണ്ടും പോസ്‌റ്റുമോർട്ടം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വ്‌ളോഗർ റിഫാ മെഹ്‌നുവിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മന്ത്രി എകെ ശശീന്ദ്രനെ സമീപിച്ചിരുന്നു.
റിഫയുടെ മരണത്തിൽ ഭർത്താവിനും സുഹൃത്തിനും കൃത്യമായ പങ്കുണ്ടെന്ന് ആരോപിച്ച കുടുംബം ആവശ്യമെങ്കിൽ വീണ്ടും പോസ്‌റ്റുമോർട്ടം നടത്താൻ തയ്യാറാണെന്നും അറിയിച്ചിരുന്നു. കോഴിക്കോട് ബാലുശ്ശേരി കാക്കൂർ സ്വദേശിനിയാണ് റിഫ.
Read Also: ഷവർമ വിറ്റ കൂൾബാറിന് ലൈസൻസില്ല; ഉടമയും ജീവനക്കാരനും അറസ്‌റ്റിൽ