കീവ്: തെക്കു-കിഴക്കൻ നഗരമായ ഡോൺബാസിനെ നാമാവശേഷമാക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. പ്രദേശത്തെ മുഴുവൻ ആളുകളെയും കൊല്ലാൻ ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നു. നഗരത്തെ ഉൻമൂലനം ചെയ്യുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
അക്ഷരാർഥത്തിൽ രാജ്യത്ത് നടക്കുന്നത് ജീവനുവേണ്ടിയുള്ള പോരാട്ടമാണ്. യുക്രൈൻ നിലനിന്നാൽ മാത്രമേ ഡോൺബാസിലെ നഗരങ്ങളും പട്ടണങ്ങളും നിലനിൽക്കൂ. മരിയുപോളിനെ തകർത്തതുപോലെ ഡോൺബാസിനെയും റഷ്യ തകർക്കും. അതിന് ആവശ്യമായ പീരങ്കികളും വിമാനങ്ങളും അവരുടെ പക്കലുണ്ട് എന്നും സെലെൻസ്‌കി പറഞ്ഞു.
ഒരിക്കൽ വികസിത നഗരങ്ങളിൽ ഒന്നായിരുന്ന മരിയുപോൾ ഇന്ന് റഷ്യൻ കോൺസെൻട്രേഷൻ ക്യാംപ് ആണ്. മറ്റൊരു പ്രധാന നഗരമായ ഖാർകിവിൽ അതിക്രൂര ആക്രമണങ്ങൾ റഷ്യ നടത്തിയിരുന്നു. എന്നാൽ യുക്രൈൻ സൈനികരും രഹസ്യാന്വേഷണ ഏജന്റുമാരും നടത്തിയ ചെറുത്തുനിൽപ്പ് വിജയം കണ്ടു എന്നും സെലെൻസ്‌കി അവകാശപ്പെട്ടു.
Most Read: കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ഇന്ന് ചുമതലയേൽക്കും