തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ വിദ്യാഭ്യാസ, ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ അംഗീകരിച്ചു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്‌കൂളുകള്‍ക്കും കൈമാറും. വിദ്യാർഥികള്‍ക്കുള്ള യാത്രാ കണ്‍സഷന്‍ തുടരും.
സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസുകള്‍ അനുവദിക്കും. ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതരും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് തീരുമാനിക്കും. കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാർഥികള്‍ക്ക് നിലവിലുള്ള കണ്‍സഷന്‍ അതേപടി തുടരും. സ്വകാര്യ ബസുകളിലെ കണ്‍സഷന്‍ നിരക്കില്‍ ഉടന്‍ തീരുമാനമെടുക്കും.
അതേസമയം, സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കലിന്റെ ഭാഗമായി പാലിക്കേണ്ട നടപടികൾ അടങ്ങിയ വിശദമായ മാർഗരേഖ ഒക്‌ടോബർ അഞ്ചിനകം പുറത്തിറക്കും.
ഉച്ചവരെ ഷിഫ്റ്റ് അടിസ്‌ഥാനത്തിലുള്ള ക്ളാസ്, ഒരു ബെഞ്ചിൽ ഒന്നോ രണ്ടോ മാത്രം കുട്ടികൾ, ഉച്ചഭക്ഷണം സ്‌കൂളിൽ വേണ്ട എന്നതടക്കമുള്ള അടിസ്‌ഥാന കാര്യങ്ങളില്‍ ഇതുവരെ ധാരണയായിട്ടുണ്ട്. അതിന് പുറമെയുള്ള മറ്റ് കാര്യങ്ങളാണ് ഇനിയും തീരുമാനമാവാൻ ഉള്ളത്.
Read Also: കോൺഗ്രസ് ഇല്ലാതെ രാജ്യം രക്ഷപ്പെടില്ല; കനയ്യ കുമാർ