മസ്‌കറ്റ്: കുട്ടികൾക്ക് നേരെയുള്ള എല്ലാവിധ ചൂഷണങ്ങൾക്കും, ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ളവക്കും എതിരെ മുന്നറിയിപ്പുമായി ഒമാൻ പബ്ളിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കൂടുതൽ ശിക്ഷ ഉറപ്പാക്കുമെന്നും പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചു.
‘കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമങ്ങൾ നടത്തുകയും, കുട്ടികളെ ഇത്തരം പ്രവർത്തികൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നത് കുറ്റകരമാണ്. കുട്ടികൾക്ക് നേരെയുള്ള ഇത്തരം ചൂഷണങ്ങൾ 15 വർഷം വരെ തടവും, പതിനായിരം ഒമാൻ റിയാൽ പിഴയും ലഭിക്കാവുന്ന കുറ്റമാണ്’ പബ്ളിക് പ്രോസിക്യൂഷൻ പറഞ്ഞു.
കുട്ടികളെ പുകയില ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്ന സ്‌ഥലങ്ങളിലോ, വിൽപ്പന കേന്ദ്രങ്ങളിലോ ജോലിക്ക് നിർത്തുന്നതും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും നിയമപ്രകാരം കുറ്റകരമാണ്. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് നിയമം കർശനമാക്കാൻ തീരുമാനിച്ചത്.
Read Also: കരുണാനിധിയുടെ മകന്‍ അഴഗിരി പുതിയ പാര്‍ട്ടിയുമായി എന്‍ഡിഎയിലേക്ക്