ലഖ്‌നൗ: യുപിയിൽ ആറ് ബിഎസ്‌പി എംഎല്‍എമാര്‍ എസ്‌പിയില്‍ ചേര്‍ന്നു. വിമത പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ബിഎസ്‌പി പുറത്താക്കിയ ഹര്‍ഗോവിന്ദ് ഭാര്‍ഗവ, ഹാജി മുജ്തബ സിദ്ദീഖി, ഹക്കീം ലാല്‍ ബിന്ദ്, അസ്‌ലം റെയ്‌നി, സുഷമ പട്ടേല്‍, അസ്‌ലം ചൗധരി എന്നിവരാണ് സമാജ്‌വാദി പാർട്ടിയിൽ ചേർന്നത്.
ബിജെപി സഖ്യകക്ഷിയായ അപ്‌നാ ദളില്‍ നിന്നും ഒരു എംഎല്‍എ എസ്‌പിയില്‍ ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും എസ്‌പിയില്‍ ചേര്‍ന്നിരുന്നു. യുപി നിയമസഭയിൽ അടുത്ത വര്‍ഷമാണ് തിരഞ്ഞെടുപ്പ്.
2017ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയോട് കനത്ത പരാജയമാണ് കോണ്‍ഗ്രസ്-എസ്‌പി സഖ്യം ഏറ്റുവാങ്ങിയത്. 403 അംഗങ്ങളുള്ള നിയമസഭയിൽ 312 സീറ്റില്‍ ബിജെപി ജയിച്ചപ്പോള്‍ എസ്‌പി 47ഉം കോണ്‍ഗ്രസ് ഏഴും സീറ്റുകളിലാണ് ജയിച്ചത്. കൂടുതൽ നേതാക്കളെ ഉൾപ്പെടുത്തി ഭരണം പിടിച്ചെടുക്കാനാണ് സമാജ്‌വാദി പാർട്ടി ലക്ഷ്യമിടുന്നത്.
Read also: വാട്‍സ്ആപ്പ് പരിശോധന; ഹൈദരാബാദ് പോലീസിന് ലീഗല്‍ നോട്ടീസ്