ജോഹന്നാസ്ബർഗ്: 10 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനുകൾ തിരിച്ചെടുക്കണമെന്ന് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. വകഭേദം വന്ന വൈറസിന് കോവിഷീൽഡ് ഫലപ്രദമല്ലെന്ന് ദക്ഷിണാഫ്രിക്ക ഇന്ത്യയെ അറിയിച്ചു.
ദക്ഷിണാഫ്രിക്കയിൽ 90 ശതമാനം ആളുകൾക്കും ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ വകഭേദമാണ് സ്‌ഥിരീകരിച്ചിട്ടുളളത്. കോവിഷീൽഡ് വാക്‌സിൻ ഇതിന് ഫലപ്രദമല്ലെന്നാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ അറിയിച്ചിരിക്കുന്നത്.
ഗുരുതര രോഗങ്ങളും മരണങ്ങളും തടയാൻ കോവിഷീൽഡിന് കഴിയുമെങ്കിലും കോവിഡ് പ്രതിരോധശേഷി 21.9 ശതമാനം മാത്രമാണെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയതെന്ന് ദക്ഷിണാഫ്രിക്ക പറയുന്നു. വാക്‌സിൻ ഉപയോഗത്തിന് അനുമതി നൽകണമെങ്കിൽ 50 ശതമാനമെങ്കിലും ഫലപ്രാപ്‌തി ഉണ്ടായിരിക്കണമെന്നാണ് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ നയം.
ഇതേതുടർന്നാണ് ഫെബ്രുവരി ഏഴിന് അയച്ച കോവിഷീൽഡ് വാക്‌സിനുകൾ തിരിച്ചെടുക്കണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഷീൽഡ് വാക്‌സിൻ വിലകുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുളളതാണെന്നും ചൂണ്ടിക്കാട്ടി അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയിരുന്നു.
Read Also: രാജ്യത്തെ പൊതു വിപണിയിൽ കോവിഡ് വാക്‌സിൻ എത്താൻ വൈകും