10 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക

By Staff Reporter, Malabar News
Covshield vaccine is 90 percent effective
Representational Image
Ajwa Travels

ജോഹന്നാസ്ബർഗ്: 10 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനുകൾ തിരിച്ചെടുക്കണമെന്ന് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. വകഭേദം വന്ന വൈറസിന് കോവിഷീൽഡ് ഫലപ്രദമല്ലെന്ന് ദക്ഷിണാഫ്രിക്ക ഇന്ത്യയെ അറിയിച്ചു.

ദക്ഷിണാഫ്രിക്കയിൽ 90 ശതമാനം ആളുകൾക്കും ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ വകഭേദമാണ് സ്‌ഥിരീകരിച്ചിട്ടുളളത്. കോവിഷീൽഡ് വാക്‌സിൻ ഇതിന് ഫലപ്രദമല്ലെന്നാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ അറിയിച്ചിരിക്കുന്നത്.

ഗുരുതര രോഗങ്ങളും മരണങ്ങളും തടയാൻ കോവിഷീൽഡിന് കഴിയുമെങ്കിലും കോവിഡ് പ്രതിരോധശേഷി 21.9 ശതമാനം മാത്രമാണെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയതെന്ന് ദക്ഷിണാഫ്രിക്ക പറയുന്നു. വാക്‌സിൻ ഉപയോഗത്തിന് അനുമതി നൽകണമെങ്കിൽ 50 ശതമാനമെങ്കിലും ഫലപ്രാപ്‌തി ഉണ്ടായിരിക്കണമെന്നാണ് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ നയം.

ഇതേതുടർന്നാണ് ഫെബ്രുവരി ഏഴിന് അയച്ച കോവിഷീൽഡ് വാക്‌സിനുകൾ തിരിച്ചെടുക്കണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഷീൽഡ് വാക്‌സിൻ വിലകുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുളളതാണെന്നും ചൂണ്ടിക്കാട്ടി അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയിരുന്നു.

Read Also: രാജ്യത്തെ പൊതു വിപണിയിൽ കോവിഡ് വാക്‌സിൻ എത്താൻ വൈകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE