തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്‌പീക്കറെ കസ്‌റ്റംസ് ചോദ്യം ചെയ്‌ത സംഭവം ഖേദകരവും ദുഃഖകരവുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഇനിയെങ്കിലും ആത്‌മപരിശോധന നടത്താന്‍ സിപിഎം തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ ഇന്നലെ ഔദ്യോഗിക വസതിയിലെത്തിയാണ് കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ ചോദ്യം ചെയ്‌തത്. കസ്‌റ്റംസ് പ്രിവന്റീവ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സ്‌പീക്കര്‍ക്ക് പറയാനുള്ളത് കസ്‌റ്റംസിനെ അറിയിച്ചുവെന്നും വിവര ശേഖരണമാണ് നടത്തിയതെന്നും സ്‌പീക്കറുടെ ഓഫീസ് വ്യക്‌തമാക്കിയിരുന്നു.
അതേസമയം ബന്ധുനിയമനം നടത്തിയെന്ന് ലോകായുക്‌ത കണ്ടെത്തിയ സാഹചര്യത്തില്‍ മന്ത്രി കെടി ജലീല്‍ സ്‌ഥാനം രാജിവെക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. രാജിവെക്കാന്‍ മന്ത്രി തയാറാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമാന ആവശ്യവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ ലോകായുക്‌തയുടെ വിധിയെ നിയമപരമായി നേരിടുമെന്നാണ് സിപിഎമ്മിന്റെ നിലപാട്.
Read Also: പോസ്‌റ്റൽ ബാലറ്റ്; വിശദാംശങ്ങൾ പുറത്തുവിടണം എന്നാവശ്യപ്പെട്ട് ചെന്നിത്തലയുടെ കത്ത്