മുംബൈ: ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ ആശങ്കകൾ രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. ഉച്ചയോടെ സെൻസെക്‌സ് 1000 പോയിന്റിലേറെ താഴ്ന്നു. നിഫ്റ്റിയാകട്ടെ 17,300ലെത്തുകയും ചെയ്‌തു. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ യോഗ തീരുമാനം പുറത്തു വരാനിരിക്കെയാണ് വിപണി കനത്ത നഷ്‌ടം നേരിടുന്നത്.
സെൻസെക്‌സ് 1015 പോയിന്റ് നഷ്‌ടത്തിൽ 58,021ലും നിഫ്റ്റി 311 പോയിന്റ് താഴ്ന്ന് 17,305ലുമാണ് വ്യാപാരം നടക്കുന്നത്. ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ടൈറ്റൻ കമ്പനി, ടാറ്റ സ്‌റ്റീൽ, വിപ്രോ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്‌ടത്തിൽ വ്യാപാരം നടത്തുന്നത്.
ഓട്ടോ, മെറ്റൽ, ഐടി, ഫാർമ, റിയാൽറ്റി, എഫ്എംസിജി, ക്യാപിറ്റൽ ഗുഡ്‌സ് തുടങ്ങിയ സൂചികകൾ 1 മുതൽ 3 ശതമാനം വരെ നഷ്‌ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 203 ശതമാനവും നഷ്‌ടം നേരിട്ടു. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 9 പൈസ താഴ്ന്ന് 74.52 രൂപ നിലവാരത്തിലെത്തി. ഓഹരി വിപണിയിലെ നഷ്‌ടവും അസംസ്‌കൃത എണ്ണ വിലയിലെ വർധനവുമാണ് രൂപയെ ബാധിച്ചത്.
Read Also: കോവിഡ് വ്യാപനം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ്