ലഖ്‌നൗ: ഹിന്ദു മതത്തെ ശക്‌തിപ്പെടുത്തുക എന്ന ആശയം വിഭാവനം ചെയ്‌തത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാരണാസിയിൽ കാശി വിശ്വനാഥ് ഇടനാഴി സ്‌ഥാപിച്ചതിന് മോദിയെ ഷാ അഭിനന്ദിച്ചു. ലഖ്‌നൗവിൽ ഒരു പൊതു പരുപാടിയിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
രാജ്യത്ത് ഹിന്ദുമതം ശക്‌തിപ്പെടുത്തണമെന്ന ആശയം പ്രധാനമന്ത്രി മോദിക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. മറ്റൊരു പാർട്ടിയും അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. മറ്റെല്ലാ പാർട്ടികളും വോട്ട് ബാങ്കിന് വേണ്ടിയാണ് രാഷ്‌ട്രീയം ചെയ്യുന്നതെന്നും ഷാ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി കാശി വിശ്വനാഥ് ഇടനാഴി ഉൽഘാടനം ചെയ്‌തതോടെ എല്ലാ ശിവഭക്‌തരുടെയും സ്വപ്‌നം അദ്ദേഹം നിറവേറ്റി. അതുപോലെ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണവും പ്രധാനമന്ത്രി സാധ്യമാക്കി’- ഷാ പറഞ്ഞു.
ലഖ്‌നൗവിൽ ഉത്തർപ്രദേശ് സഹകരണ ബാങ്കുകളുടെ 13 പുതിയ ശാഖകൾ, സ്‌റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷന്റെ 26 ഗോഡൗണുകൾ എന്നിവയുടെ ഉൽഘാടന ചടങ്ങിലായിരുന്നു ഷായുടെ പരാമർശം. ഇന്ദിരാഗാന്ധി പ്രതിഷ്‌ഠാനത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിലായിരുന്നു ഉൽഘാടന ചടങ്ങുകൾ.
Kerala News: ‘കത്തയക്കാൻ മന്ത്രിക്ക് അധികാരമില്ല’; ആർ ബിന്ദുവിനെതിരെ ഗവർണർ