തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം. ക്ഷേത്രങ്ങൾ രാവിലെ ആറ് മണിക്ക് തുറന്ന് വൈകിട്ട് ഏഴ് മണിക്ക് അടക്കും. നാലമ്പലത്തിനുള്ളിൽ 10 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
അന്നദാനം നിർത്തിവെക്കും. ഉൽസവങ്ങൾക്കുൾപ്പെടെ എല്ലാ ചടങ്ങുകൾക്കും പരമാവധി 75 പേർക്ക് മാത്രമേ അനുമതി നൽകുകയുള്ളു. ഉൽസവങ്ങൾക്ക് ആനയെ അനുവദിക്കില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിന്റേതാണ് തീരുമാനം.
Read Also: രാജി വച്ചതുകൊണ്ട് ജലീലിന് എതിരായ ഹൈക്കോടതി വിധിയ്‌ക്ക് പ്രസക്‌തിയില്ല