തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ചെയർമാൻ ബി അശോകും സിപിഎം സംഘടനയും തമ്മിലുള്ള ചേരിപ്പോര് പൊട്ടിത്തെറിയിൽ. പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച ചെയർമാന്റെ യോഗം തടഞ്ഞതിന്റെ യോഗം തടഞ്ഞതിൽ ആസൂത്രകരായ ഓഫീസേഴ്‌സ് അസോസിയേഷൻ അംഗങ്ങളെ പിരിച്ചുവിടാൻ ബോർഡ് യോഗം തീരുമാനിച്ചു.
ഇവരെ സിസിടിവി ക്യാമറ പരിശോധിച്ച് ബോർഡിലെ വിജിലൻസ് വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റക്കാർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി ആറുമാസത്തിനകം ഘട്ടംഘട്ടമായി പിരിച്ചുവിടാനാണ് തീരുമാനം.
കുറ്റകൃത്യം അന്വേഷണത്തിലൂടെ തെളിയിക്കേണ്ടതില്ലാത്തതിനാൽ കടുത്ത നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് ചെയർമാൻ പറഞ്ഞു. എന്നാൽ, വിഷയത്തിൽ സർക്കാർ എന്തുനിലപാട് സ്വീകരിക്കും എന്നതനുസരിച്ചാവും സ്‌ഥിതിഗതികൾ.
Read Also: കോൺഗ്രസുമായി സഹകരിക്കാൻ കഴിയുന്ന നയം വേണം; സിപിഎം ബംഗാൾ ഘടകം