ബാസൽ: സ്വിസ് ഓപ്പൺ ഫൈനലിന്റെ കലാശപ്പോരിൽ നിരാശയോടെ ഇന്ത്യയുടെ പിവി സിന്ധു മടങ്ങി. സ്‌പെയ്‌നിന്റെ കരോളിന മെരിനോട് രണ്ടു സെറ്റുകളിലും അടിയറവ് പറഞ്ഞാണ് സിന്ധു മറ്റൊരു ഫൈനലിൽ കൂടി തോൽവി ഏറ്റുവാങ്ങിയത്. മികച്ച മൽസരം കാഴ്‌ച വെക്കാനാകാതെ ആരാധകരെയടക്കം നിരാശപ്പെടുത്തിയാണ് സിന്ധു പുറത്തായത്.
ആദ്യ ഗെയിമിൽ 21-12ന് പരാജയപ്പെട്ട സിന്ധു രണ്ടാം ഗെയിമിലും തിരിച്ചുവരവിന്റെ ലക്ഷണങ്ങളൊന്നും പ്രകടമാക്കിയില്ല. 21-5 എന്ന ഏകപക്ഷീയ സ്‌കോറിനാണ് സിന്ധു രണ്ടാം ഗെയിം നഷ്‌ടപ്പെടുത്തിയത്.
സിന്ധുവും മെരിനും മുൻപ് ഏറ്റുമുട്ടിയ 13 മൽസരങ്ങളിൽ 8 തവണയും കരോളിനക്കായിരുന്നു വിജയം. 2016ലെ റിയോ ഒളിംപിക്‌സ് ഫൈനലിലും മെരിന്റെ കരുത്തിന് മുന്നിൽ സിന്ധു തോൽവി സമ്മതിച്ചിരുന്നു.
Also Read: മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്ന് കരുതാം, ജാഗ്രത തുടരണം; ഉപരാഷ്‌ട്രപതി