ബാസൽ: സ്വിസ് ഓപ്പൺ വനിതാ വിഭാഗം ബാഡ്‌മിന്റൺ ടൂർണമെന്റിൽ ഫൈനലിലെത്തി ഇന്ത്യൻ താരം പിവി സിന്ധു. സെമി ഫൈനലിൽ ഡെൻമാർക്കിന്റെ മിയ ബ്‌ളിച്ച്‌ഫെൽഡിനെ കീഴടക്കിയാണ് സിന്ധു ഫൈനലിൽ ഇടം നേടിയത്.
നേരിട്ടുള്ള സെറ്റുകൾക്കാണ് താരം വിജയം സ്വന്തമാക്കിയത്. 22-20, 21-10 എന്നിങ്ങനെയാണ് സ്‌കോർ. നേരത്തെ തായ്‌ലാൻഡ് ഓപ്പണിൽ സിന്ധുവിനെ മിയ ബ്‌ളിച്ച്‌ഫെൽഡ് കീഴടക്കിയിരുന്നു. ഈ തോൽവിയുടെ ചൂടാറുന്നതിന് മുൻപ് തന്നെ പ്രതികാരം വീട്ടിയിരിക്കുകയാണ് സിന്ധു.
ലോക ഏഴാം നമ്പർ താരമായ സിന്ധു ഫൈനലിൽ ഒളിംപിക് ജേതാവായ കരോളിന മാരിൻ അല്ലെങ്കിൽ തായ്‌ലാൻഡ് താരം പോൺപാവി ചോച്ചുവോങ്ങിനെയോ നേരിടും.
സെമി ഫൈനലിൽ തകർപ്പൻ പ്രകടനം കാഴ്‌ച വെച്ചുകൊണ്ടാണ് സിന്ധുവിന്റെ ഫൈനൽ പ്രവേശനം. സിന്ധുവിനൊപ്പം ഇന്ത്യൻ താരം ശ്രീകാന്തും സെമി ഫൈനലിൽ പ്രവേശിച്ചിരുന്നു. സിന്ധു ബുസാനന്‍ ഓങ്‌ബംറുങ്ഫാനെയും ശ്രീകാന്ത് കാന്റഫോണ്‍ വാങ്‌ചറോയെനിനെയും പരാജയപ്പെടുത്തി.
21-16, 22-21 എന്ന സ്‌കോറിനാണ് സിന്ധു സെമി ഫൈനൽ വിജയിച്ചത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ഇന്ത്യന്‍ താരം രണ്ടാം സെറ്റില്‍ പതറിയെങ്കിലും പരിചയസമ്പത്ത് തുണയായി. ശ്രീകാന്ത് 21-19, 21-15 എന്ന സ്‌കോറിന് വിജയിച്ചു. തകര്‍പ്പന്‍ ഫോമാണ് ശ്രീകാന്തും കാഴ്‌ച വെച്ചത്.
Also Read: അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ രാജിക്കൊരുങ്ങുന്നു; അനുനയിപ്പിക്കാന്‍ പ്രിയങ്ക