ടി നസ്‌റുദ്ദീൻ അന്തരിച്ചു; വ്യാപാര സംഘടനാ രംഗത്തെ അതികായൻ

By Central Desk, Malabar News
T Nasarudheen passes away
Ajwa Travels

കോഴിക്കോട്: മൂന്നുപതിറ്റാണ്ടായി വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്‌ഥാന അധ്യക്ഷനായി തുടർന്നിരുന്ന ടി നസ്‌റുദ്ദീൻ (79) അന്തരിച്ചു. ദേഹാസ്വാസ്യത്തെ തുടര്‍ന്ന് രാത്രിയോടെയാണ് നസ്‌റുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹൃദയാഘാതം ആയിരുന്നു മരണകാരണമെന്ന് കുടുംബം അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിൽസയിൽ ആയിരുന്നു. രാത്രി 10.30ഓടെയാണ് മരണം. സംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്‌ച വൈകിട്ട് അ‍ഞ്ചിന് നടക്കും.

1991 മുതല്‍ സംഘടനയുടെ നേതൃത്വം വഹിക്കുന്ന ഇദ്ദേഹം കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്‌തിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യാപാര പ്രമുഖനാണ്. സംഘടനക്ക് കീഴില്‍ ഷെഡ്യൂള്‍ഡ് ബാങ്ക് പദവിയുള്ള കേരള മര്‍ക്കന്റൈല്‍ സഹകരണബാങ്ക് സ്‌ഥാപിച്ചത്‌ നസറുദ്ദീനാണ്. ദീര്‍ഘകാലം ഇതിന്റെ ചെയര്‍മാനായിരുന്നു.

ഭാര്യ: ജുബൈരിയ. മക്കള്‍: മുഹമ്മദ് മന്‍സൂര്‍ (ബിസിനസ്), എന്‍മോസ് (ബിസിനസ്), അഷ്റ, അയ്‌ന (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്). മരുമക്കള്‍: ആസിഫ് പുനത്തില്‍ (പൈലറ്റ് സ്‌പൈസ്‌ ജെറ്റ്), ലൗഫീന മന്‍സൂര്‍ (പാചകവിദഗ്‌ധ), റോഷ്‌നാര, നിസാമുദ്ദീന്‍ (ബിസിനസ്, ഹൈദരാബാദ്). സഹോദരങ്ങള്‍: ഡോ. ഖാലിദ് (യുകെ), ഡോ. മുസ്‌തഫ (യുഎസ്), മുംതാസ് അബ്‌ദുള്ള (കല്യാണ്‍ കേന്ദ്ര), ഹാഷിം (കംപ്യൂട്ടര്‍ അനലിസ്‌റ്റ്, യുഎസ്), അന്‍വര്‍ (ബിസിനസ്) പരേതനായ അബ്‌ദുൽ അസീസ്, പരേതനായ പ്രൊഫ. സുബൈര്‍, പരേതനായ ടിഎ മജീദ് (ഫെയര്‍ഫാര്‍മ).

Most Read: ഗോൾഫ് കാർട്ട് വാഹനം ഓടിക്കുന്ന ഒറാങ്ങുട്ടാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE