ചെന്നൈ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ സിനിമ തീയേറ്ററുകള്‍ക്കും, മള്‍ട്ടിപ്‌ളക്‌സുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായി അധികൃതര്‍ വ്യക്‌തമാക്കി. ഇതോടെ ഇനിമുതല്‍ തീയേറ്ററുകളില്‍ എല്ലാ സീറ്റുകളിലും ആളുകളെ അനുവദിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇതുവരെ സംസ്‌ഥാനത്തെ തീയേറ്ററുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് ആളുകളെ അനുവദിച്ചത്.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നത് കണക്കിലെടുത്താണ് ഇപ്പോള്‍ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. കൂടാതെ 50 ശതമാനം സീറ്റുകളിൽ മാത്രം ആളുകളെ അനുവദിക്കുന്നതിനാൽ വലിയ നഷ്‌ടം ഉണ്ടാകുന്നതായി തീയേറ്റർ ഉടമകളും സർക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് ആളുകളെ അനുവദിക്കുന്നത്. ഈ മാര്‍ഗനിര്‍ദേശം മറികടന്നാണ് ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്. പൊങ്കല്‍ റിലീസായി ഈ മാസം 13ആം തീയതി ‘മാസ്‌റ്റര്‍’ തീയേറ്ററുകളില്‍ എത്തുന്നതും പുതിയ തീരുമാനത്തിന് കാരണമായിട്ടുണ്ട്.
Read also : പന്തീരാങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യം റദ്ദാക്കി, ഉടന്‍ കീഴടങ്ങണം