ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ 29 വര്‍ഷത്തെ സേവനത്തിലെ മറ്റൊരു നിര്‍ണായക നാഴികക്കല്ല് കൂടി പിന്നിട്ടു. 40 ലക്ഷം യാത്രാ വാഹനങ്ങളുടെ ഉല്‍പ്പാദനം എന്ന വലിയ നേട്ടമാണ് ടാറ്റാ മോട്ടോഴ്‌സ് കൈവരിച്ചത്.
10 ലക്ഷം എന്ന നേട്ടം കൈവരിക്കാന്‍ 15 വര്‍ഷങ്ങള്‍ വേണ്ടി വന്നെങ്കില്‍ പിന്നീടുള്ള മുപ്പത് ലക്ഷം വാഹനങ്ങളുടെ നിര്‍മ്മാണം പതിനാല് വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.
തങ്ങളുടെ ആദ്യ വാഹനമായ സെയ്റ എസ്‌യുവി മുതല്‍ ഇങ്ങോട്ട് ഇരുപത്തി ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ഇടയില്‍ ഇന്‍ഡിക്ക, സുമോ, സഫാരി, നാനോ അടക്കമുള്ള ജനപ്രിയ കാറുകള്‍ പുറത്തിറക്കി.
‘ഞങ്ങളുടെ യാത്രയിലെ ഏറ്റവും നിര്‍ണായകമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണിത്, ഇന്ത്യന്‍ വിപണിയില്‍ വളരെ കുറച്ച് നിര്‍മ്മാതാക്കള്‍ മാത്രം കൈവരിച്ച നേട്ടമാണിത്. 1991-ല്‍ സെയ്റ എസ്‌യുവി പുറത്തിറക്കിയതിന് ശേഷമുള്ള നീണ്ട യാത്രയാണിത്’ ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് യൂണിറ്റ് പ്രസിഡണ്ട് ശൈലേഷ് ചന്ദ്ര പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
യാത്രക്കാരുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കിയ വാഹനങ്ങളാണ് ടാറ്റാ പുറത്തിറക്കിയ കാറുകളില്‍ ഏറെയും. ബില്‍ഡ് ക്വാളിറ്റിക്ക് ഒപ്പം കൂടുതല്‍ ഫീച്ചറുകളും ഉള്‍പ്പെടുത്തി പുറത്തിറങ്ങുന്ന പുതിയ ടാറ്റാ വാഹനങ്ങള്‍ ഏറെ ഡിമാന്റുള്ളവയാണ്.
Read Also: മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്രം; ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു