വിയർത്ത് കുളിച്ച് കേരളം; താപനില 40 ഡിഗ്രിക്ക് മുകളിൽ- 6 ജില്ലകളിൽ ജാഗ്രത

പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ കാലാവസ്‌ഥ ഉയരുമെന്നാണ് മുന്നറിയിപ്പ്.

By Trainee Reporter, Malabar News
Congress worker gets sun stroke during election campaign
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ താപനില നിലവിലെ രീതിയിൽ തന്നെ തുടർന്നേക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഏഴ് ദിവസം തുടർച്ചയായി സംസ്‌ഥാനത്തെ പത്തിലധികം പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയിരുന്നു. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ കാലാവസ്‌ഥ ഉയരുമെന്നാണ് മുന്നറിയിപ്പ്.

ചൂട് കൂടുതൽ അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ 40 ഡിഗ്രിക്ക് മുകളിൽ താപനില തുടർന്നേക്കും. തൃശൂർ, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസിലെത്തും. മറ്റു വടക്കൻ ജില്ലകളിൽ നിലവിലെ സാഹചര്യം തുടരാനാണ് സാധ്യത. കോട്ടയം, ആലപ്പുഴ, ജില്ലകളിൽ 37 ഡിഗ്രിവരെ താപനില ഉയരും. സാധാരണ നിലയിൽ രണ്ടു മുതൽ നാല് ഡിഗ്രി വരെ താപനില കൂടുതലാണ് മിക്ക ജില്ലകളിലും.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത്‌ വേനൽമഴ കുറഞ്ഞതാണ് ചൂട് കൂടാൻ കാരണമായത്. മാർച്ച് മാസം മുതൽ ലഭിക്കേണ്ട വേനൽ മഴയിൽ 42 ശതമാനം കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതിനിടെ, 20, 21 തീയതികളിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യത ഉണ്ടെന്നും പ്രവചനമുണ്ട്.

അതേസമയം, രാജ്യത്തെ ഒമ്പത് സംസ്‌ഥാനങ്ങളിൽ കാലാവസ്‌ഥാ വകുപ്പ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്‌ചിമ ബംഗാൾ, ബീഹാർ, ആന്ധ്രാപ്രദേശ്, സിക്കിം, ജാർഖണ്ഡ്, ഒഡിഷ, ഉത്തർപ്രദേശ്, ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്‌ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്. ചൂട് 45 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Most Read: മുകുൾ റോയ് എവിടെ? പിതാവിനെ കാണാനില്ലെന്ന പരാതിയുമായി മകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE