സ്‌ത്രീകളുടെ കുറഞ്ഞ വിവാഹപ്രായത്തില്‍ പുനഃപരിശോധന നടപടി; തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി

By Team Member, Malabar News
Malabarnews_primeminister
prime minister narendra modi
Ajwa Travels

ന്യൂഡല്‍ഹി: സ്‌ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിര്‍ണയിച്ചുകൊണ്ടുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി രൂപീകരിച്ച കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയാല്‍ ഉടന്‍ തന്നെ സ്‌ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ചുള്ള നിര്‍ണ്ണായക തീരുമാനം എടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 74ആം സ്വാതന്ത്ര്യദിന ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.

സ്‌ത്രീ ശാക്‌തീകരണത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളെക്കുറിച്ചും അദ്ദേഹം ജനങ്ങളോട് സംസാരിച്ചു. സ്‌ത്രീകള്‍ക്ക് അവസരം ലഭിക്കുമ്പോഴെല്ലാം അവര്‍ ഇന്ത്യയെ പ്രൗഢമാക്കുകയും,ശക്‌തിപ്പെടുത്തുകയും ചെയ്‌തുവെന്നും തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌ത്രീകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെപ്പറ്റിയും അദ്ദേഹം ചര്‍ച്ച ചെയ്‌തു. സ്‌ത്രീകളുടെ ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി 6000 ജന്‍ഔഷധി കേന്ദ്രങ്ങളിലൂടെ 5 കോടി സ്‌ത്രീകള്‍ക്ക് 1 രൂപക്ക് സാനിറ്ററി പാഡുകള്‍ നല്‍കിയതായും പ്രധാനമന്ത്രി വ്യക്‌തമാക്കി. സ്വാതന്ത്ര്യദിനച്ചടങ്ങില്‍ സ്‌ത്രീ ശാക്‌തീകരണത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍ക്കു വലിയ പിന്തുണയാണ് രാജ്യത്ത് നിന്നും ലഭിച്ചത്. തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിയായി ഇന്ത്യയെ അഭിസംബോധന ചെയ്യുന്നത്.

Most Read: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയര്‍ത്തിയേക്കും; കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE