ദൗത്യം നാലുനാൾ നീളും; രക്ഷാപ്രവർത്തനം ദുഷ്‌കരം- ആശങ്കയായി തൊഴിലാളികൾ

171 മണിക്കൂറിലേറെയായി തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവരെ മല താഴേക്ക് തുരന്ന് തുരങ്കത്തിനകത്ത് പ്രവേശിച്ചു രക്ഷപ്പെടുത്താനാണ് ശ്രമം.

By Trainee Reporter, Malabar News
Uttarakhand Tunnel Collapse
Ajwa Travels

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തന ദൗത്യം തുടങ്ങിയിട്ട് ഒരാഴ്‌ച പിന്നിട്ടു. രക്ഷാപ്രവർത്തനം അതിസങ്കീർണമാണ്. 171 മണിക്കൂറിലേറെയായി തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവരെ മല താഴേക്ക് തുരന്ന് തുരങ്കത്തിനകത്ത് പ്രവേശിച്ചു രക്ഷപ്പെടുത്താനാണ് ശ്രമം. തുരങ്കമുള്ള മല 150 മീറ്റർ താഴേക്ക് തുരന്നാണ് രക്ഷാപ്രവർത്തനത്തിനുള്ള ശ്രമം.

മണ്ണിടിച്ചിൽ ഒഴിവാക്കാൻ 45 ഡിഗ്രി ചരിച്ചാണ് തുരക്കുക. ഇതിനിടെ, പാറയും തുരങ്ക നിർമാണത്തിനായി സ്‌ഥാപിച്ച ഇരുമ്പു കമ്പികളും മറികടക്കണം. നാല് ദിസവമായി നടത്തിയ ശ്രമങ്ങൾ മണ്ണിടിച്ചിലിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. അതിനിടെ, തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ ആരോഗ്യ സ്‌ഥിതിയിലും ആശങ്കയുയരുന്നുണ്ട്. തുരങ്കത്തിൽ ഉള്ളവരുമായി ആശയവിനിമയം നടത്തുന്നതിനും ഭക്ഷണം എത്തിക്കുന്നതിനും പ്രതിസന്ധി നേരിടുന്നുണ്ട്.

കേന്ദ്രമന്ത്രി നിതിൻ ഗഡ്‌ഗരിയും മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും സംഭവ സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം വിലയിരുത്തി. തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. വിദഗ്‌ധരുടെ വലിയ സംഘം തന്നെ ഏർപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷപ്പെടുന്നതിനായി ഇനിയും നാല് ദിവസം കൂടി കാത്തിരിക്കണമെന്ന് തുരങ്കത്തിൽ കുടുങ്ങിയവരെ അറിയിച്ചതായാണ് വിവരം.

വോക്കി ടോക്കി വഴി ബന്ധുക്കൾ തൊഴിലാളികൾക്ക് മാനസിക ധൈര്യം നൽകുന്നുണ്ട്. ഓക്‌സിജനും ഭക്ഷണവും വെള്ളവും നൽകുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ശബ്‌ദം നേർത്തുവരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. തണുപ്പ് ശക്‌തമാകുന്നത് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്‌കരമാക്കുന്നുണ്ട്.

Most Read| ഗാസയിലെ അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമാക്കി ഇസ്രയേൽ; കടുത്ത ബോംബാക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE