ഐഷക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല; അഡ്വ. കാളീശ്വരം രാജ്

By Desk Reporter, Malabar News
the-sedition-charge-against-aisha-will-not-last-adv-kaliswaram-raj
Ajwa Travels

തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിനിയും സംവിധായികയുമായ ഐഷ സുല്‍ത്താന​ക്ക് എതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുന്നതല്ലെന്ന് സുപ്രീം കോടതി, കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കാളീശ്വരം രാജ്. 1962ലെ കേദാര്‍നാഥ് സിംഗ് കേസില്‍ വന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിയും മാദ്ധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവാ കേസിലെ സുപ്രീം കോടതി വിധിയും അനുസരിച്ച് ഐഷക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

“കലാപമോ ആക്രമണമോ ലക്ഷ്യമിട്ടുള്ള ആഹ്വാനം മാത്രമേ രാജ്യദ്രോഹക്കുറ്റമായി മാറുന്നുള്ളൂവെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്‌തമാക്കിയിട്ടുണ്ട്. ഐഷ സുല്‍ത്താനയുടെ പ്രസ്‌താവനയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ല,”- അഡ്വ. കാളീശ്വരം രാജ് പറഞ്ഞു.

ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ‘ബയോവെപ്പൺ’ എന്ന പദം ഉപയോഗിച്ചതിനാണ് ഐഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ലക്ഷദ്വീപ് ബിജെപി പ്രസിഡണ്ട് സി അബ്‌ദുൾ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്.

Most Read:  ‘ഒറ്റ ഭൂമി, ഒരു ആരോഗ്യം’; മുദ്രാവാക്യം അംഗീകരിക്കണമെന്ന് ജി ഏഴ് ഉച്ചകോടിയില്‍ മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE