‘സ്‌ത്രീ വിവാഹ വാഗ്‌ദാനം നൽകി കബളിപ്പിച്ചാൽ കേസില്ല’; നിയമത്തില്‍ സമത്വമില്ലെന്ന് ഹൈക്കോടതി

By Desk Reporter, Malabar News
High Court
Ajwa Travels

കൊച്ചി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376ആം വകുപ്പില്‍ ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി. “വിവാഹ വാഗ്‌ദാനം നല്‍കി ഒരു സ്‌ത്രീ പുരുഷനെ കബളിപ്പിച്ചാല്‍, അവര്‍ക്കതിരെ നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു പുരുഷന്‍ സമാനമായ കുറ്റം ചെയ്‌താൽ അയാളുടെ പേരില്‍ കേസ് ചുമത്തപ്പെടും. ഇത് എന്ത് നിയമമാണ്,”- ഹൈക്കോടതി ചോദിച്ചു.

വിവാഹമോചിതരായ ദമ്പതികള്‍ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നല്‍കിയ ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോഴാണ് ജസ്‌റ്റിസ്‌ എ മുഹമ്മദ് മുഷ്‌താഖ്‌ ഈ പരാമര്‍ശം നടത്തിയത്. കേസിലെ ഭര്‍ത്താവ് ഒരിക്കല്‍ ബലാൽസംഗക്കേസില്‍ പ്രതിയാണെന്ന കാര്യം കോടതിയില്‍ ഉന്നയിച്ചപ്പോഴായിരുന്നു ഈ പരാമര്‍ശം. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്‌ദാനത്തില്‍ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്‌ഥാനത്തിലായിരുന്നു പ്രസ്‌തുത കേസെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന്‍ വാദിച്ചു.

തുടര്‍ന്ന് ‘ഒരു സ്‌ത്രീ, വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്‌ദാനത്തില്‍ പരസ്‌പര സമ്മതത്തോടെ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ബലാൽസംഗത്തിന് ശിക്ഷിക്കാനാവില്ല. എന്നാല്‍ ഒരു പുരുഷന്‍, ഒരു സ്‌ത്രീയെ വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്‌ദാനം നല്‍കുകയും സ്‌ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുകയും ചെയ്യുന്നത് ബലാൽസംഗത്തിനുള്ള കേസ് നടപടികളിലേക്ക് നയിക്കുന്നുവെന്നും ജസ്‌റ്റിസ്‌ എ മുഹമ്മദ് മുഷ്‌താഖ്‌ ചൂണ്ടിക്കാട്ടുകയുണ്ടായി.

നിയമം ലിംഗ സമത്വം ഉള്ളതായിരിക്കണം എന്നും ബലാൽസംഗ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗവിവേചനം പാടില്ലെന്നും ജസ്‌റ്റിസ്‌ മുഹമ്മദ് മുഷ്‌താഖ്‌ അഭിപ്രായപ്പെട്ടു. ബലാൽസംഗ കുറ്റത്തിന്റെ നിയമപരമായ വ്യവസ്‌ഥകള്‍ ലിംഗവിവേചനമുള്ളതാണെന്ന് ഈ വര്‍ഷമാദ്യം മറ്റൊരു വിധിന്യാത്തിലും ജസ്‌റ്റിസ്‌ മുഷ്‌താഖ്‌ സൂചിപ്പിച്ചിരുന്നു.

Most Read:  രണ്ടാം ഡോസിനോട് വിമുഖത; സംസ്‌ഥാനത്ത്‌ വാക്‌സിൻ സ്വീകരിക്കാതെ 36 ലക്ഷം പേർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE