ന്യൂഡെൽഹി: ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതുമായി ബന്ധപ്പെട്ട ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി കോൺഗ്രസ്. “യാചിച്ചവർക്ക് മാപ്പ് കിട്ടി, ധീരമായി പോരാടിയവർക്ക് സ്വാതന്ത്ര്യവും കിട്ടി” എന്നാണ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം പരാമർശിച്ചു കൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്‌തത്.
जिन लोगों ने भीख मांगी, उन्हें माफी मिली; जो लोग बहादुरी से लड़े, उन्हें आज़ादी मिली।
— Congress (@INCIndia) November 11, 2021
കങ്കണയുടെ പ്രസ്‌താവനയിൽ വലിയ പ്രതിഷേധമാണ് കോൺഗ്രസിൽ നിന്നുണ്ടാവുന്നത്. നടിക്ക് ലഭിച്ച പദ്‌മശ്രീ അവാർഡ് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മഹിളാ കോൺഗ്രസ് രാഷ്‌ട്രപതിക്ക് കത്തയച്ചു. രാജ്യത്തെ ഭരണഘടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാൾക്ക് പദ്‌മശ്രീ പുരസ്‌കാരത്തിന് അർഹതയില്ലെന്ന് കത്തിൽ പറയുന്നു.
Mahila Congress Prez, Ms @dnetta writes to Hon’ble @rashtrapatibhvn ji seeking appropriate action against Ms #KanganaRanaut who has insulted our freedom fighters,disrespected our Constitution & mocked our National Movement
We demand her Padma Shri award be immediately recalled. pic.twitter.com/xCeQGJ8X4Z
— All India Mahila Congress (@MahilaCongress) November 11, 2021
കങ്കണയുടെ വിവാദ പ്രസ്‌താവനക്കെതിരെ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിനെ ഭ്രാന്ത് അല്ലെങ്കില്‍ രാജ്യദ്രോഹം എന്ന് വിളിക്കണോ എന്നായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രതികരണം.
“മഹാത്‌മാ ഗാന്ധിയുടെ ത്യാഗങ്ങളെ ചിലപ്പോള്‍ അപമാനിക്കുകയും ചിലപ്പോള്‍ അദ്ദേഹത്തിന്റെ കൊലയാളിയെ പുകഴ്‌ത്തുകയും ചെയ്യുന്നു. മംഗള്‍ പാണ്ഡെ, റാണി ലക്ഷ്‍മി ഭായി, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി തുടങ്ങി ലക്ഷക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികളെ അവഹേളിക്കുന്ന പരാമര്‍ശമാണ് കങ്കണ നടത്തിയത്. ഇതിനെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ പറയേണ്ടത്”- വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യക്ക് യഥാർഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 2014ൽ നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷമാണെന്നും 1947ല്‍ കിട്ടിയത് സ്വാതന്ത്ര്യമായിരുന്നില്ല, യാചിച്ചു കിട്ടിയതാണ് എന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം. സവർക്കർ ഉൾപ്പടെ ഉള്ളവരാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം നേടാൻ വേണ്ടി പൊരുതിയവരെന്നും കോൺഗ്രസ് പാർട്ടി ബ്രിട്ടീഷ് ഭരണത്തിന്റെ മറ്റൊരു രൂപമാണെന്നും കങ്കണ പറഞ്ഞിരുന്നു.
Most Read: ലഖിംപൂര്‍ അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്‌ജി; സുപ്രീം കോടതി തീരുമാനം ഇന്ന്