ന്യൂഡെൽഹി: ആത്‍മഹത്യാ പ്രേരണ കേസിൽ അറസ്‌റ്റിലായ റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിയെ പിന്തുണച്ച് കേന്ദ്ര സർക്കാർ. കോൺഗ്രസും സഖ്യകക്ഷികളും കൂടിച്ചേർന്ന് ജനാധിപത്യത്തെ നാണം കെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. അടിയന്തരാവസ്‌ഥയെ ഓമ്മിപ്പിക്കുന്ന നടപടിയാണെന്ന് വാർത്താ വിതരണമന്ത്രി പ്രകാശ് ജാവദേക്കറും ഫാസിസമെന്ന് സ്‌മൃതി ഇറാനിയും ധർമ്മേന്ദ്ര പ്രധാനും അഭിപ്രായപ്പെട്ടു.
“ഇന്ന് അർണബിന്റെ കൂടെ നിൽക്കാത്തവർ യഥാർഥത്തിൽ ഫാസിസത്തെ പിന്തുണക്കുന്നവരാണ്. നിങ്ങൾക്ക് അദ്ദേഹത്തെ ഇഷ്‌ടമല്ലായിരിക്കാം. അദ്ദേഹത്തെ അംഗീകരിക്കാത്തവർ ആയിരിക്കാം. പക്ഷെ നിങ്ങൾ നിശബ്‌ദത പാലിക്കുന്നുണ്ടെങ്കിൽ അതിനർഥം അടിച്ചമർത്തലിനെ പിന്തുണക്കുന്നുവെന്നാണ്”- സ്‌മൃതി ഇറാനി ട്വീറ്റ് ചെയ്‌തു.
Those in the free press who don’t stand up today in support of Arnab, you are now tactically in support of fascism. You may not like him, you may not approve of him,you may despise his very existence but if you stay silent you support suppression. Who speaks if you are next ?
— Smriti Z Irani (@smritiirani) November 4, 2020
2018ൽ 53കാരനായ ഇന്റീരിയർ ഡിസൈനർ അൻവായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് അർണബിനെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ അർണബിനെ അറസ്‌റ്റ് ചെയ്‌തതെന്നാണ് വിവരം. ബുധനാഴ്‌ച രാവിലെ 8 മണിയോടെ ഹാജരാവാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും അർണബ് സഹകരിച്ചില്ല. തുടർന്നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Also Read: കോവിഡ് വ്യാപനം; ഒഡിഷയിലും പടക്ക വിൽപ്പനക്ക് നിരോധനം