ലക്‌നൗ: താലിബാന്‍ ചിന്താഗതിക്കാരെ വെറുതേവിടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യാ ക്ഷേത്രം പണിയാന്‍ ആഗ്രഹിക്കാത്തവര്‍, ജമ്മു കശ്‌മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുണക്കാത്തവർ, 2013ലെ മുസാഫര്‍നഗര്‍ കലാപത്തിനും കൈരാന പലായനത്തിനും പിന്തുണയുമായി രംഗത്ത് വരുന്നവര്‍ എല്ലാം അഫ്‌ഗാനിലെ താലിബാന്‍ ഭരണകൂടത്തെ പിന്തുണക്കുന്നവരാണ്; ആദിത്യനാഥ് പറഞ്ഞു.
താലിബാനെ പിന്തുണക്കുന്നവരെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുമെന്നും ആദിത്യനാഥ് പറഞ്ഞു. അത്തരം ചിന്താഗതി പൗരന്റെ മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്നതാണെന്നും യോഗി ചൂണ്ടിക്കാട്ടി. നേരത്തെ, പാകിസ്‌ഥാനും അഫ്‌ഗാനിസ്‌ഥാനും താലിബാന്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും താലിബാന്‍ ഇന്ത്യക്കെതിരെ നീങ്ങുകയാണെങ്കില്‍ തിരിച്ച് വ്യോമാക്രമണം നടത്താന്‍ ഇന്ത്യ സജ്‌ജമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
Read Also: മുല്ലപ്പെരിയാറിലെ റൂൾ കർവ് പുനഃപരിശോധനക്ക് വിധേയമാക്കണം; കേരളം സുപ്രീം കോടതിയിൽ