കൊച്ചി: പോലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഹൈക്കോടതിയെ സമീപിച്ചു. പ്രതിപക്ഷ കൗൺസിലർമാരിൽ നിന്നും തനിക്ക് ജീവന് ഭീഷണിയുണ്ട്. പ്രതിപക്ഷ അംഗങ്ങൾ കയ്യേറ്റം ചെയ്യുകയും ചേംബറിൽ തടഞ്ഞു വയ്‌ക്കുകയും ചെയ്‌തു. തനിക്ക് പോലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കുന്നില്ലെന്നും നഗരസഭാ അധ്യക്ഷ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ആരോപിക്കുന്നു.
തൃക്കാക്കര നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. നഗരസഭയുടെ സുഗമമായ നടത്തിപ്പിന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന മുന്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കൗൺസിലർമാർക്ക് ഓണ സമ്മാനത്തിന് ഒപ്പം അധ്യക്ഷ പണം നൽകിയെന്ന ആരോപണം ഉയർന്ന് വന്നതിന് പിന്നാലെയാണ് ഇവിടെ പ്രതിഷേധം ശക്‌തമായത്. നേരത്തെ നഗരസഭാ അധ്യക്ഷക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെടുകയും, കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Read Also: അനധികൃതമായി കോവിഡ് പരിശോധന; ഇടപ്പള്ളിയിലെ സ്വകാര്യ ലാബിനെതിരെ നടപടി