ന്യൂഡെല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനിക്ക് കൈമാറിയ നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജികളില്‍ അടിയന്തര വാദത്തിന് കേരളം സുപ്രീംകോടതിയെ സമീപിച്ചു. തിങ്കളാഴ്‌ച തന്നെ ഹരജികള്‍ കേള്‍ക്കണമെന്ന് കേരള സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം, വിമാനത്താവളം അദാനിക്ക് വിട്ടുകൊടുത്തതിന് ന്യായീകരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്തുവന്നു. കെഎസ്ആര്‍ടിസി കൊണ്ടുനടക്കാന്‍ കഴിയാത്ത കേരള സര്‍ക്കാറിനെങ്ങനെ വിമാനത്താവളം കൊണ്ടുനടക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ചോദിച്ചു.
ലേലത്തില്‍ പങ്കെടുത്ത ശേഷം കൈമാറ്റം ശരിയല്ലെന്ന വാദമാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. കൊച്ചി ‘സിയാലി’നെ ലേലത്തില്‍ പങ്കെടുപ്പിക്കാതെ പ്രത്യേകം കമ്പനി രൂപവല്‍ക്കരിച്ചത് എന്തിനാന്നെന്നും മുരളീധരന്‍ ചോദിച്ചു.
Read also: സ്‌പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം നിയമസഭയിൽ ഇന്ന് ചർച്ച ചെയ്യും