ജയ്‌പൂർ: ഉദയ്‌പൂർ കൊലക്കേസിലെ രണ്ട് പ്രധാന പ്രതികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം. ശനിയാഴ്‌ച ജയ്‌പൂരിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതി പരിസരത്ത് വച്ചാണ് രോഷാകുലരായ ജനക്കൂട്ടം ആക്രമണം നടത്തിയത്.
പോലീസിന്റെ അകമ്പടിയോടെ കോടതി വളപ്പിന് പുറത്ത് എത്തിയ പ്രതികളെ അഭിഭാഷകരും രോഷാകുലരായ ജനക്കൂട്ടവും മർദ്ദിക്കുകയായിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് പ്രതികളെ കോടതിക്ക് പുറത്ത് എത്തിച്ചത്. എന്നാൽ രോഷാകുലരായ ജനക്കൂട്ടം ഇതെല്ലാം മറികടന്നാണ് ആക്രമിച്ചത്. വളരെ പ്രയാസപ്പെട്ടാണ് പോലീസ് പ്രതികളെ വാഹനത്തിൽ കയറ്റിയത്.
കുറ്റവാളികളെ കോടതിക്ക് പുറത്ത് കൊണ്ടുവന്നപ്പോൾ രോഷാകുലരായ ജനക്കൂട്ടം മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. പ്രകോപിതരായ ജനക്കൂട്ടം കുപ്പികളും ചെരിപ്പും ഉപയോഗിച്ച് പ്രതികളെ ആക്രമിക്കുകയായിരുന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ കോടതി മുറിക്കുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രധാന പ്രതികളായ മുഹമ്മദ് റിയാസ്, ഘൗസ് മുഹമ്മദ് എന്നിവരുൾപ്പെടെ നാല് പ്രതികളെ ജൂലൈ 12 വരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്‌റ്റഡിയിൽ വിട്ടു.
#WATCH | Udaipur murder incident: Accused attacked by an angry crowd of people while being escorted by police outside the premises of NIA court in Jaipur
All the four accused were sent to 10-day remand to NIA by the NIA court, today pic.twitter.com/1TRWRWO53Z
— ANI MP/CG/Rajasthan (@ANI_MP_CG_RJ) July 2, 2022
Most Read: ഗൂഢാലോചനയില്ല; പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി