ജയ്‌പൂർ: ഉദയ്‌പൂർ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. മുപ്പതുകാരനായ ഉദയ്‌പൂർ സ്വദേശി മൊഹമ്മദ് മൊഹ്സിൻ ആണ് പിടിയിലായത്. മുഖ്യപ്രതികളെ ഇയാൾ സഹായിച്ചെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. ജൂൺ 28നാണ് നൂപുർ ശർമയെ അനുകൂലിച്ച് പോസ്‌റ്റിട്ട കനയ്യലാലിനെ കഴുത്തറുത്ത് കൊന്നത്.
ഇത് വരെ അഞ്ച് പേരെയാണ് സംഭവത്തിൽ പിടികൂടിയത്. അതേസമയം, പത്ത് ദിവസത്തേക്ക് കസ്‌റ്റഡിയില്‍ ലഭിച്ച നാല് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ ഭീകരബന്ധം സംബന്ധിച്ച് എന്‍ഐഎയും രാജസ്‌ഥാന്‍ എടിഎസും തമ്മിലുള്ള ഭിന്നത തുടരുകയാണ്.
പാകിസ്‌ഥാന്‍ ബന്ധമടക്കം വ്യക്‌തമായ സാഹചര്യത്തില്‍ പ്രതികൾക്ക് നേരിട്ട് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന നിലപാടിലാണ് എടിഎസ്. എന്നാല്‍ നേരിട്ടുള്ള ഭീകര ബന്ധത്തിന് തെളിവില്ലെന്നും ഭീകരസംഘടനകളില്‍ ആകൃഷ്‌ടരായവരാണ് പ്രതികളെന്നുമാണ് എന്‍ഐഎയുടെ നിഗമനം.
Read Also: സജി ചെറിയാന്റെ വിവാദ പരാമർശം; സഭ ഇന്ന് പ്രക്ഷുബ്‌ധമായേക്കും