നിലമ്പൂരിൽ യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം; ആരോപണവുമായി പിവി അൻവർ

By Staff Reporter, Malabar News
pv-anwar
പിവി അൻവർ
Ajwa Travels

മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് -ബിജെപി വോട്ട് കച്ചവടം നടന്നുവെന്ന് ആരോപണം ഉയർത്തി എൽഡിഎഫ് സ്‌ഥാനാർഥി പിവി അൻവർ. യുഡിഎഫിലേക്ക് ബിജെപിയുടെ എത്ര വോട്ട് മറിഞ്ഞെന്നത് ഫലം വരുമ്പോൾ വ്യക്‌തമാകുമെന്നും അൻവർ പറഞ്ഞു.

നിലമ്പൂരിൽ തനിക്കെതിരെ മൽസരിച്ച ഡിഡിസി പ്രസിഡണ്ട് വിവി പ്രകാശ് സീറ്റ് കിട്ടയില്ലെങ്കിൽ രാജിവെക്കുമെന്ന് പറഞ്ഞ വ്യക്‌തിയാണെന്ന് ചൂണ്ടിക്കാട്ടിയ അൻവർ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയാണ് അദ്ദേഹം സീറ്റ് വാങ്ങിയതെന്നും ആരോപിച്ചു. രാജിവെച്ച് ബിജെപിയിൽ ചേരുമെന്ന് പറഞ്ഞ്, ബിജെപി നേതൃത്വവുമായി സംസാരിച്ച് അതിന്റെ തെളിവുകൾ അദ്ദേഹം തന്നെ കോൺഗ്രസ് നേതൃത്വത്തിന് കൊടുത്തിരുന്നു എന്നും അൻവർ പറഞ്ഞു.

അതേസമയം നിലമ്പൂരിൽ വിജയം നേടുമെന്നും കുറഞ്ഞത് 5000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും പിവി അൻവർ അഭിപ്രായപ്പെട്ടു.

Malabar News: കെഎം ഷാജിയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE