തിരുവനന്തപുരം: കെ- റെയിലിന് സമാനമായ അതിവേഗ പാത യുഡിഎഫ് വേണ്ടെന്ന് വെച്ചത് ഭീമമായ ബാധ്യതയും ജനരോഷവും കണക്കിലെടുത്തെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ കെ- റെയിലിനു സമാനമായ അതിവേഗ റെയില്‍ പാത പ്രഖ്യാപിക്കുകയും ഡിഎംആര്‍സിയെ കസള്‍ട്ടന്റായി നിയമിക്കുകയും ചെയ്‌തിരുന്നു. അവര്‍ പദ്ധതി റിപ്പോർട് സമര്‍പ്പിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കൃത്യമായ ബദല്‍ നിര്‍ദേശം മുന്നോട്ട് വെച്ചാണ് യുഡിഎഫ് കെ റെയിലിനെ എതിര്‍ക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാൻ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതിയായിരുന്നു. എന്നാൽ, കെ റെയില്‍ പദ്ധതിക്ക് 2 ലക്ഷം കോടി രൂപ ചെലവു വരുമ്പോള്‍ 20,000 കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് 1383 ഹെക്‌ടര്‍ സ്‌ഥലം ഏറ്റെടുക്കേണ്ടി വരും. കേരളത്തെ പാരിസ്‌ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന കെ- റെയിലിനെതിരേ ഉന്നയിക്കുന്ന എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള പരിഹാരമാണ് സബര്‍ബന്‍ റെയിലെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
പിണറായി സര്‍ക്കാരിന്റെ കാലത്താണ് അതിവേഗ റെയിലിന്റെ അന്തിമ റിപ്പോര്‍ട്ട് മെട്രോമാന്‍ ഇ. ശ്രീധരന്‍ നൽകിയത്. എന്നാല്‍ വിഎസ് സര്‍ക്കാരിന്റെ അതിവേഗ റെയിലും യുഡിഎഫ് സര്‍ക്കാരിന്റെ സബര്‍ബന്‍ റെയിലും ഒഴിവാക്കിയാണ് പിണറായി സര്‍ക്കാര്‍ കെ റെയിലിന്റെ പിന്നാലെ പോയത്. വന്‍കിട പദ്ധതികള്‍ക്കോ, വികസനത്തിനോ യുഡിഎഫ് ഒരിക്കലും എതിരല്ല. അതിന്റെ കുത്തകാവകാശം സിപിഎമ്മിനാണ്. മാറിയ പരിസ്‌ഥിതിയില്‍ കേരളത്തെ തകര്‍ക്കുന്ന പദ്ധതി വരുകയും ബദല്‍ സാധ്യതകള്‍ തേടാതിരിക്കുകയും ചെയ്യുമ്പോള്‍ അതിനെ ജനങ്ങളോടൊപ്പം ചേര്‍ന്നു നിന്ന് പ്രതിരോധിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
Also Read: അന്താരാഷ്‌ട്ര യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റെയ്‌ൻ; സംസ്‌ഥാനത്ത് അതിജാഗ്രത