ലണ്ടൻ: കോവിഡ് പ്രതിരോധത്തിലെ നിർണായക നാഴികക്കല്ലായ വാക്‌സിൻ ഉപയോഗത്തിൽ പുതിയ തീരുമാനവുമായി ബ്രിട്ടൻ. ഫൈസർ- ബയോഎൻടെക് വാക്‌സിന് അനുമതി നൽകുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ. കോവിഡ് വൈറസിന് എതിരെ 95 ശതമാനം ഫലപ്രദമായ വാക്‌സിൻ എന്ന അവകാശവാദം അംഗീകരിച്ചു കൊണ്ടാണ് ബ്രിട്ടനിലെ മെഡിക്കൽ ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി വാക്‌സിന്റെ ഉപയോഗത്തിന് അനുമതി നൽകിയത്.
ഒരു വ്യക്‌തിക്ക് രണ്ട് ഡോസ് എന്ന കണക്കിൽ 20 ദശലക്ഷം ആളുകൾക്ക് നൽകാവുന്ന തരത്തിൽ നാൽപ്പത് ദശലക്ഷം ഡോസുകൾക്ക് ബ്രിട്ടൻ ഓർഡർ നൽകി. ഇതിൽ പത്ത് ദശലക്ഷം ഡോസുകൾ ഉടൻ തന്നെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നത്.
അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ ഭീമൻമാരായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോഎൻടെക് എസ്ഇയുമായി ചേർന്നാണ് പത്ത് മാസം കൊണ്ട് വാക്‌സിൻ വികസിപ്പിച്ചത്. വിവിധ പ്രായപരിധിയിലുള്ള, പല പ്രദേശങ്ങളിലുള്ള ആളുകളിൽ വാക്‌സിൻ പരീക്ഷണം വിജയിച്ചെന്ന് കമ്പനി അവകാശപ്പെടുന്നു.
Read Also: ഗോവധ നിരോധനം; ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കാന്‍ കര്‍ണാടക മന്ത്രി