ന്യൂ ഡെല്‍ഹി: രാജ്യത്തെ പൂര്‍ണമായും പഴയ സ്ഥിതിയിലേക്ക് എത്തിക്കാനുള്ള അണ്‍ലോക്ക് പ്രക്രിയയുടെ നാലാം ഘട്ടം ഇന്ന് അവസാനിക്കും. അടുത്ത ഘട്ടത്തില്‍ സ്‌കൂളുകള്‍, കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒക്റ്റോബർ ആദ്യ വാരം ആരംഭിക്കുന്ന അഞ്ചാം ഘട്ടത്തില്‍ ഉയര്‍ന്ന ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കാനുള്ള സാധ്യതകളാണ് കേന്ദ്രം തേടുന്നത്. സെപ്റ്റംബര്‍ 21 മുതല്‍ ഭാഗികമായി 9 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുകള്‍ നല്‍കിയിരുന്നു.
സ്‌കൂളുകള്‍ സന്ദര്‍ശിക്കാനും അധ്യാപകരുടെ സഹായം തേടാനും ആയിരുന്നു നാലാം ഘട്ടത്തില്‍ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ സൂചിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ചില സംസ്ഥാനങ്ങള്‍ പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിക്കയും ചെയ്‌തു. കണ്ടെയ്‌മെന്റ് സോണുകള്‍ക്ക് പുറത്ത് മാത്രമായിരുന്നു ഇളവ് അനുവദിച്ചിരുന്നത്.
ഓണ്‍ലൈന്‍ പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി വിദ്യാലയങ്ങളില്‍ ഒരേ സമയം ജോലിക്ക് എത്തുന്ന അദ്ധ്യപക, അനദ്ധ്യാപകരുടെ എണ്ണം 50 ശതമാനമാക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും തീരുമാനത്തോട് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
Read Also: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് തീവണ്ടികള്‍ കൂടി; സമയക്രമം ഉടന്‍